മുലയൂട്ടൽ സ്തനാർബുദ സാധ്യത കുറയ്ക്കുമോ? പഠനം പറയുന്നത്

Advertisement

മുലയൂട്ടൽ കു‍ഞ്ഞിന്റെ വളർച്ചയ്ക്ക് മാത്രമല്ല അമ്മയുടെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യും. മുലയൂട്ടൽ കുട്ടികളിലും അമ്മമാരിലും വിവിധ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതുമായി മുലയൂട്ടൽ ബന്ധപ്പെട്ടിരിക്കുന്നു.

അമ്മമാരിൽ സ്തന, അണ്ഡാശയ അർബുദത്തിൽ നിന്ന് സംരക്ഷണം നൽകുന്നതിനും മുലയൂട്ടൽ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കുട്ടിക്കാലത്തെ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിൽ മുലപ്പാലിൻ്റെ സംരക്ഷണ പങ്ക് പഠനങ്ങൾ വ്യക്തമാക്കുന്നു. മുലപ്പാലിൽ ആൻ്റിബോഡികൾ, രോഗപ്രതിരോധ കോശങ്ങൾ തുടങ്ങിയ നിരവധി ബയോ ആക്റ്റീവ് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് കുട്ടിയുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

കുട്ടികളിലെ കാൻസർ കോശങ്ങളുടെ വികസനം തടയുന്നതിൽ ഈ ഘടകങ്ങൾക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ദീർഘകാലം മുലയൂട്ടുന്ന അമ്മമാർക്ക് സ്തനാർബുദം വരാനുള്ള സാധ്യത കുറവാണെന്ന് ഒന്നിലധികം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുലയൂട്ടൽ അസാധാരണമായ ക്യാൻസർ കോശ വളർച്ചയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

മുലപ്പാൽ ട്യൂമർ സെൽ ഉത്പാദനം കുറയ്ക്കുന്നു. ഇത് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു. മുലപ്പാൽ നൽകുന്ന അമ്മമാർക്ക് ആർത്തവവിരാമത്തിന് മുമ്പും ശേഷവും സ്തനാർബുദ സാധ്യത കുറയ്ക്കുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മുലയൂട്ടുന്ന സമയത്ത് ഹോർമോൺ മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് അവരുടെ ആർത്തവത്തെ വൈകിപ്പിക്കുന്നു. ഇത് സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ കുറയ്ക്കുന്നു.

ആദ്യത്തെ ആറ് മാസം കുഞ്ഞിന് നിർബന്ധമായും മുലപ്പാൽ തന്നെ നൽകണമെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ റിസർച്ചും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും വ്യക്തമാക്കുന്നു. കുഞ്ഞിന് ആവശ്യമായ എല്ലാ ഊർജ്ജവും പോഷകങ്ങളും മുലപ്പാലിലൂടെ ലഭിക്കുന്നു. മാത്രമല്ല, കുട്ടിയെ ക്യാൻസറിൽ നിന്ന് സംരക്ഷിക്കാൻ മുലയൂട്ടൽ സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here