പാരീസ് പൂരം…ഒളിംപിക്സ് മാമാങ്കത്തിന് വർണാഭമായ തുടക്കം

Advertisement

വിശ്വ കായികമേളയ്ക്ക് പാരിസില്‍ തുടക്കം. ഫ്രാന്‍സില്‍ നടന്ന ഉദ്ഘാടന ചടങ്ങിൽ ജൂഡോ താരം ടെഡി റീനറും  സ്പ്രിന്റര്‍ മറി ജോസെ പിറെക്കും ചേര്‍ന്ന്  കായിക മേളയ്ക്ക് തിരിതെളിയിച്ചു. നദിയ കൊമനേച്ചി മുതല്‍  ഗായിക സെലിന്‍ ഡിയോണ്‍  വരെയുള്ള ഇതിഹാസങ്ങളെ  അണിനിരത്തിയാണ് ഫ്രാന്‍സ് സമാനതകളില്ലാത്ത കാത്തിരിപ്പിന് അവസാനമിട്ടത്.
മാർച്ച്പാസ്റ്റിൽ സെന്‍ നദിയിലൂടെ ഇന്ത്യന്‍ പതാകവഹിച്ച് പി.വി.സിന്ധുവും ശരത് കമലും ടീമിനെ നയിച്ചു. 12 ഇനങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടനചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.  84ാമതായിരുന്നു ഇന്ത്യയുടെ വരവ്. ഇന്ത്യയ്ക്കൊപ്പം നൗകയില്‍ ഇന്തൊനേഷ്യയും ഇറാനുമായിരുന്നു ഉണ്ടായിരുന്നത്. 


ഒളിംപിക്സിന്റെ ജന്‍മനാടായ ഗ്രീസാണ് ആദ്യമെത്തിയത്. ഗ്രീക്ക് പതാകവഹിക്കുന്ന ആദ്യ കറുത്തവര്‍ഗക്കാരനായി ബാസ്ക്കറ്റ് ബോള്‍ താരം ജിയാനില്‍ അന്റൊന്‍റൊകുന്‍പോ. രണ്ടാമതായി അണിനിരന്ന അഭയാര്‍ഥി ടീമിനെ നയിച്ചത് ജോര്‍ദാനിലെ അഭയാര്‍ഥി ക്യാംപില്‍ നിന്ന് തയ്്ക്വോണ്ടോ പഠിച്ച് ഒളിംപിക്സോളം എത്തിയ 19 കാരന്‍ സിറിയന്‍ അഭയാര്‍ഥി  യഹ്യ അല്‍ ഘോട്ടനിയാണ്. നീരജ് ചോപ്രയുടെ എതിരാളി അര്‍ഷാദ്  നദീമാണ് പാക്കിസ്ഥാന്‍ പതാക വഹിച്ചത്.

Advertisement