അത്തം പിറന്നു; ഓണപ്പൊലിമയിലേക്ക്

Advertisement

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പൂക്കളമെഴുതുന്ന അത്തം പിറന്നു. നാടെങ്ങും പൂവിളി ഉയർന്നു. പൊന്നോണത്തിന്‌ ഇനി പത്തുനാൾ. പൂക്കളങ്ങളും ആർപ്പോ വിളികളും പുലികളിയുമായി ആഘോഷം കെങ്കേമമാക്കാൻ നാടൊരുങ്ങി. എല്ലായിടത്തും ഓണവിപണികൾ ഉണർന്നിട്ടുണ്ട്. നാടും നഗരവും ആഘോഷത്തിനുള്ള ഒരുക്കത്തിലായി. വിവിധ സ്ഥാപനങ്ങളുടെ ഓണച്ചന്തകൾ പലതും ഇന്ന് മുതൽ സജീവമാകും. വസ്ത്രശാലകൾ, ജൂവലറികൾ, ഗൃഹോപകരണ വിൽപ്പനകേന്ദ്രങ്ങൾ എന്നിവയും ഓണത്തിന് പ്രത്യേക വിലക്കിഴിവ് അറിയിച്ചിട്ടുണ്ട്. വേനലിലും പിന്നീട് മഴയിലും അമർന്ന ടൂറിസം മേഖലയും ഓണക്കാലത്തെ പ്രത്യാശയോടെയാണ് കാണുന്നത്. ഒരാഴ്ച നീളുന്ന ഓണാവധി, കുടുംബങ്ങളുടെയും അസോസിയേഷനുകളുടെയും സന്തോഷക്കാലമാകും.
ഓണത്തെ വരവേൽക്കാൻ മലയാളിക്കൊപ്പം അയൽപക്കത്തെ കാർഷികമേഖലയും തയ്യാറെടുത്തു. പച്ചക്കറിയും നേന്ത്രക്കായയും വാഴയിലയും തിരുനെൽവേലി  നാഗർകോവിൽ, വള്ളിയൂർ വിപണികളിൽ നിന്നും എത്തിത്തുടങ്ങി.

Advertisement