ട്രംപിനെതിരെ വെടിവയ്പ്

Advertisement

വാഷിംഗ്ടണ്‍: പെന്‍സില്‍വാനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ വെടിവയ്പ്. ട്രംപ് വേദിയില്‍ പ്രസംഗിക്കവെയാണ് സംഭവം. വെടിവയ്പ്പില്‍ മുന്‍ പ്രസിഡന്റിന്റെ വലത് ചെവിയ്ക്ക് പരിക്കേറ്റതായാണ് വിവരം. യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ഉടന്‍ തന്നെ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അറിയിച്ചു ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയില്‍ ഇത്തരം അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും
ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തിന്റെ അടിയന്തര അവലോകനം നടത്തിയശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ വച്ച് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് നേരെ വെടി്വയ്പുണ്ടായത്.

Advertisement