വോക്കിടോക്കി സ്ഫോടനം, ലെബനനിൽ മരണം 20 ആയി

Advertisement

ലബനന്‍. വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20 ആയി. 450 പേർക്ക് പരുക്കേറ്റു. പേജർ പൊട്ടിത്തെറിച്ച് 12 പിന്നാലെയാണ് സ്ഫോടന പരമ്പര. പേജർ പൊട്ടിത്തെറിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങിനിടയിലും സ്ഫോടനം ഉണ്ടായി

ഹിസ്ബുല്ലയുടെ ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായതായി റിപ്പോര്‍ട്ട്.

അതിനിടെ ലെബനനിലെ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എന്‍ തീരുമാനിച്ചിരിക്കുന്നത്. ലെബനനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചര്‍ച്ച ചെയ്യാന്‍ ആണ് യോഗം ചേരുന്നതെന്ന് യു എന്‍ വ്യക്തമാക്കി. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണം ആക്കരുതെന്ന് യുഎ ന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.

രാജ്യമെങ്ങും സ്‌ഫോടന പരമ്പര ആവര്‍ത്തിച്ചതോടെ ജനങ്ങള്‍ ഭയചകിതരാണ്. പലയിടത്തും ആളുകള്‍ പേടി കാരണം മൊബൈല്‍ ഫോണുകള്‍ എറിഞ്ഞു കളയുന്നതായാണ് റിപ്പോര്‍ട്ടകള്‍. മൊബൈല്‍ ഫോണുകള്‍ക്കു മുന്‍പു പ്രചാരത്തിലുണ്ടായിരുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപകരണമാണ് പേജറുകള്‍.

  • ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതായി റിപ്പോർട്ട്
  • ആക്രമണത്തിന് പിന്നിൽ ഇസ്രയേലെന്ന് ഹിസ്ബുള്ള
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here