പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മയുടെ ആത്മഹത്യ

Advertisement

മലപ്പുറം: പിഞ്ചു പൈതങ്ങളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. ഭർത്താവ് ഉറങ്ങിക്കിടക്കെവെയാണ് പിഞ്ചുമക്കളെ കൊലപ്പെടുത്തി അമ്മ തൂങ്ങിമരിച്ചത്.

കോട്ടക്കൽ ചെട്ടിയാംകിണറിലാണ് നാടിനെയും നാട്ടുകാരേയും ഞെട്ടിച്ച സംഭവം. ചെട്ടിയാംകിണർ സ്വദേശി റാഷിദ് അലിയുടെ ഭാര്യ സഫ്‌വ, മക്കളായ ഫാത്തിമ മർസീവ, മറിയം എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ മക്കളെ കിടപ്പ് മുറിയിൽ വിഷം അകത്ത് ചെന്ന് മരണപ്പെട്ട നിലയിലും അമ്മയെ തൂങ്ങിനിൽക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. ഫാത്തിമ മർസീവക്ക് നാലും മറിയത്തിന് ഒരു വയസുമാണ് പ്രായം. 26 കാരിയാണ് സഫ്‌വ. ഭാര്യയുടെയും മക്കളുടെയും മരണം ഭർത്താവ് റാഷിദ് അലിയാണ് നാട്ടുകാരെ അറിയിച്ചത്. സഫ്‌വയും മക്കളും ഒരു മുറിയിലും റാഷിദ് അലി മറ്റൊരു മുറിയുമാണ് കിടന്നിരുന്നത്. സാധാരണ എഴുന്നേൽക്കുന്ന സമയമായിട്ടും സഫ്‌വയെ കാണാതായതോടെ റാഷിദ് അലി സഫ്‌വയും മക്കളും കിടന്ന മുറിയിലെത്തിയപ്പോഴാണ് സംഭവം കണ്ടത്.

ഉടൻ നാട്ടുകാരുടെ സഹായത്തോടെ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു പേരും മരണപ്പെട്ടിരുന്നു. വിദേശത്തായിരുന്ന റാഷിദ് അലി ഒരു വർഷമായി നാട്ടിലാണ്. അസ്വാഭാവിക മരണത്തിന് കൽപ്പകഞ്ചേരി പൊലീസ് കേസെടുത്തു. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. എന്നാൽ, സംഭവത്തിന് പിന്നിൽ ഭർതൃവീട്ടിലെ പീഡനമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. പുലർച്ചെ സഫ്‍വ ഭർത്താവിന് സന്ദശമയച്ചിരുന്നെന്നും മർദനം സഹിക്കാം കുത്തുവാക്കുകൾ സഹിക്കാനാവില്ലെന്നുമുള്ള ഓഡിയോ സന്ദേശം സഫ്‍വയുടെ ഫോൺ പരിശോധിച്ചപ്പോൾ കണ്ടെത്തിയെന്ന് സഹോദരൻ പറഞ്ഞു. താനിന്നലെ മറ്റൊരു മുറിയിലായിരുന്നു കിടന്നതെന്നും പുലർച്ചെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നുമാണ് ഭർത്താവ് റഷീദലി പറയുന്നത്. താനൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement