ഓണ കിറ്റ് വിതരണ തടസം, സതിയമ്മക്കെതിരായ കേസ്, അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം, വിവാദകോലാഹലത്തില്‍ പുതുപ്പള്ളി

Advertisement

പുതുപ്പള്ളി. ഓണ കിറ്റ് വിതരണം തടസപ്പെട്ടതും സതിയമ്മക്കെതിരായ കേസും അച്ചു ഉമ്മനെതിരായ സൈബർ ആക്രമണവും സജീവമായി വിവാദങ്ങൾ. വിവാദങ്ങൾക്കിടയിലൂടെ പ്രചരണം പൊടി പൊടിക്കുകയാണ് സ്ഥാനാർഥികൾ.

കളം നിറഞ്ഞു നിൽക്കുന്ന വിവാദങ്ങളെ തൊടാതെയാണ് ജെയ്ക്കിന്റെ യാത്ര.
ഏറ്റവും ഒടുവിൽ സതി അമ്മയ്ക്കെതിരായി പോലീസ് എടുത്ത കേസ് ഇടതുമുന്നണിക്ക് തിരിച്ചടിയാവുകയാണ്.
പരാതിക്കാരിയായ ലിജിമോൾ സിപിഎം നേതാക്കൾക്കൊപ്പം നടത്തിയ പത്രസമ്മേളനമാണ് പ്രധാന ചർച്ച.
പരാതിക്ക് പിന്നിൽ ചരട് വലിച്ചത് സിപിഎം ആണെന്ന വാദം ശക്തമാണ്.

വിവാദങ്ങളൊക്കെയും യുഡിഎഫിന് വമ്പൻ പ്രചാരണ ആയുധങ്ങളാണ്.സതിയമ്മക്ക് പൂർണ്ണ പിന്തുണ യുഡിഎഫ് പ്രഖ്യാപിച്ചു.അച്ചു ഉമ്മനെതിരായ സൈബർ ആക്രമണവും, എൽഡിഎഫിന് എതിരായ പ്രചരണത്തിന് യുഡിഎഫിന് ആയുധമാണ്. സിപിഎം മനപൂര്‍വം ഉയര്‍ത്തിവിട്ട പ്രചരണമാണ് തിരിഞ്ഞുകൊത്തുന്നവയിലേറെയും എന്നതും ശ്രദ്ധേയം. സതിയമ്മവിവാദവും അച്ചു ഉമ്മന്‍ വിവാദവും വേണ്ടിയിരുന്നില്ലെന്ന് ഇടതുപക്ഷത്ത് തന്നെ അഭിപ്രായമുണ്ട്. നഗരമായ തൃപ്പൂണിത്തുറ പോലെയല്ല പ്രചരണകോലാഹലത്തില്‍ ഗ്രാമീണമേഖലയായ പുതുപ്പള്ളി അസ്വസ്ഥമാകുന്നതും കാണാം.

സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചും കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമാണ് എൻഡിഎയുടെ പ്രചാരണം.ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശവും പുതുപ്പള്ളിയിൽ സജീവ ചർച്ചയാണ്

Advertisement