അച്ചന്‍കോവിലാറ്റിലേക്കു ഓട്ടോ മറിഞ്ഞു യുവതി മരിച്ച സംഭവത്തില്‍ കാണാതായ മൂന്നുവയസുകാരന്‍റെ മൃതദേഹവും കിട്ടി

Advertisement

മാവേലിക്കര: അച്ചന്‍കോവിലാറ്റിലേക്കു ഓട്ടോ മറിഞ്ഞ് യുവതി മരിച്ച സംഭവത്തില്‍ കാണാതായ മൂന്ന് വയസ്സുകാരന്‍ കാശിനാഥിന്റെ മൃതദേഹം കണ്ടെത്തി.

അഗ്‌നിശമന സേനാ വിഭാഗങ്ങളും സ്‌കൂബാ ഡൈവിംഗ് വിദഗ്ദ്ധരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെ മകന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് 6.45 നായിരുന്നു ഓട്ടോ മറിഞ്ഞത്.

വെണ്‍മണി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വലിയപറമ്ബില്‍ െശെലേഷിന്റെ ഭാര്യ ആതിര എസ്. നായരു (31)ടെ മൃതദേഹമാണ് ഇന്നലെ ആദ്യം ലഭിച്ചത് ്. അപകടത്തില്‍ പെട്ട കാശിനാഥനെ കാണാതായിരുന്നു. ഏഴരയോടെയാണ് കാശിനാഥിന്റെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂട്ടറിന് സൈഡ് കൊടുത്തപ്പോഴാണ് ഓട്ടോ മറിഞ്ഞതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആതിര ഓട്ടോയ്ക്ക് ഉള്ളിലായി പോയിരുന്നു.

അപകടം നടന്നതറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ ആദ്യം ഭര്‍ത്താവ് കിരണിനെയും മൂത്തമകള്‍ കീര്‍ത്തനയെയും ഡ്രൈവറെയും രക്ഷപ്പെടുത്തി. എന്നാല്‍ ആതിരയേയും കാശിനാഥിനെയും കാണാതായെന്ന് പിന്നീടാണ് അറിഞ്ഞത്. ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കൊല്ലകടവ്-ചാക്കോപ്പാടം റോഡില്‍ പനച്ചമൂട് ഭാഗത്ത് ഇന്നലെ െവെകിട്ട് ആറു മണിയോടെയായിരുന്നു അപകടം.

ശെലേഷ് (അനു-45), മകള്‍ കീര്‍ത്തന(11), ഓട്ടോഡ്രൈവറും സമീപവാസിയുമായ ഒറ്റപ്ലാവ് നില്‍ക്കുന്നതില്‍ ലബനോനില്‍ സജു സണ്ണി(45) എന്നിവര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരയാംവട്ടം ഹനുമാന്‍ ക്ഷേത്രത്തില്‍നിന്നു മടങ്ങുമ്‌ബോള്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് അച്ചന്‍കോവിലാറ്റിലേക്കു മറിയുകയായിരുന്നു. സംഭവം കണ്ടുനിന്ന യുവാക്കള്‍ ഉടന്‍തന്നെ െശെലേഷ്, കീര്‍ത്തന, സജു എന്നിവരെ രക്ഷപ്പെടുത്തി.

പിന്നീട് ആതിരയെ കണ്ടെത്തി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തിരച്ചിലാരംഭിച്ചെങ്കിലും കാശിനാഥിനെ കണ്ടെത്താനായില്ല.

Advertisement