വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിൽ മനംനൊന്ത് മൂന്നംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു

Advertisement

കൊരട്ടി. കാതിക്കുടത്ത് വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നോട്ടീസ് പതിച്ചതിൽ മനംനൊന്ത് മൂന്നംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. തങ്കമണി മരുമകൾ ഭാഗ്യലക്ഷമി അതുൽ കൃഷ്ണ എന്ന 10 വയസുകാരൻ എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭാഗ്യ ലക്ഷ്മിയുടെ ഭർത്താവ് പുറത്തുപോയ സമയത്താണ് ആത്മഹത്യ ശ്രമമുണ്ടായത്. ഉറക്ക ഗുളിക പായസത്തിൽ കലക്കി കുടിച്ചതായാണ് വിവരം. തൊട്ടടുത്ത സഹകരണ ബാങ്കിൽ നിന്നും 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു.

പത്തുവയസുകാരന് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. അതിന്റെ ചികിത്സ സാമ്പത്തികമായി പ്രതിസന്ധിയുണ്ടാക്കി എന്നാണ് നാട്ടുകാർ പറയുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നടപടികൾ ആരംഭിക്കാൻ റവന്യൂ വകുപ്പ് നോട്ടീസ് പതിച്ചിരുന്നു. കുടുംബത്തെ സഹായിക്കാൻ നാട്ടുകാരടക്കം ശ്രമിക്കുന്നതിനിടയിലാണ് ആത്മാഹത്യ ശ്രമമുണ്ടാകുന്നത്. മൂന്നു പേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement