ഡോ. വന്ദന കേസ്: ഹര്‍ജി വിധി പറയാന്‍ മാറ്റി

Advertisement

ഡോ. വന്ദനയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹന്‍ദാസും ടി. വസന്തകുമാരിയും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. ഹര്‍ജിയിലെ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഹൈക്കോടതി വിധി പറയാന്‍ മാറ്റിയത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനാ ദാസ് മെയ് 10ന് രാത്രിയിലാണ് കുത്തേറ്റു മരിച്ചത്. പോലീസ് മെഡിക്കല്‍ പരിശോധനക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്ന സന്ദീപ് എന്ന പ്രതി അക്രമാസക്തനായതിനെത്തുടര്‍ന്ന് കത്രികയുപയോഗിച്ചു വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വന്ദനയ്ക്കു സംരക്ഷണം നല്‍കുന്നതില്‍ പോലീസിന്റെ ഭാഗത്തു ഗുരുതരമായ വീഴ്ചയുണ്ടായെന്നും ഇതു മറച്ചുവച്ചാണ് അന്വേഷണം നടത്തുന്നതെന്നുമാണ് മാതാപിതാക്കളുടെ ആരോപണം.

Advertisement