സ്ഥാനാർഥി നിർണ്ണയ ചർച്ചകൾക്കായി സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്, ചര്‍ച്ചകളില്‍ ഇവര്‍

Advertisement

തിരുവനന്തപുരം.ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണ്ണയ ചർച്ചകൾക്കായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്
യോഗം ഇന്ന് ചേരും.മുതിർന്ന നേതാക്കള്‍ക്കൊപ്പം യുവാക്കളേയും മത്സരത്തിനിറക്കാനാണ് സി.പി.ഐ.എം ആലോചന.ചില എംഎല്‍എമാരെ പരീക്ഷണത്തിനിറക്കണമെന്ന ആലോചനയും നേതൃത്വത്തിനുണ്ട്.

ഇരുപത് സീറ്റിൽ 15 എണ്ണത്തില്‍ സി.പി.ഐ എമ്മും,നാലെണ്ണത്തില്‍ സിപിഐയും ഒരു സീറ്റിൽ കേരള കോണ്‍ഗ്രസ് എമ്മുമാണ് മത്സരിക്കുക.കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന കോട്ടയം സീറ്റില്‍ തോമസ് ചാഴിക്കാടനെ ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്.
സി.പി.ഐ.എമ്മിന്റെയും സിപിഐയുടെയും സ്ഥാനാർഥികളെയാണ് ഇനി അറിയേണ്ടത്.
സി.പി.ഐ.എമ്മിന്‍റെ പ്രാഥമിക സ്ഥാനാർത്ഥി ചർച്ചകള്‍ക്ക് ഇന്ന് തുടക്കമാകും.കൊല്ലത്ത് മുന്‍ എം.എല്‍.എ ഐഷാ പോറ്റി,ഇരവിപുരം എം.എ.ല്‍എ എ.നൗഷാദ്,ചിന്താജെറോം എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
ആറ്റിങ്ങലില്‍ കടകംപള്ളി സുരേന്ദ്രന്‍,
ജില്ലാസെക്രട്ടറി വി.ജോയ്,ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി ഷിജുഖാന്‍ എന്നിവരില്‍ ഒരാള്‍ സ്ഥാനാർത്ഥി ആയേക്കും.ആലപ്പുഴയില്‍ സിറ്റിംങ് എംപിയായ ആരിഫിനാണ് മുന്‍ഗണന.ടിഎം തോമസ് ഐസകിനോടും ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് താല്പര്യമുണ്ട്.
പത്തനംതിട്ടയില്‍ തോമസ് ഐസക്,രാജു എബ്രഹാം എന്നീ പേരുകളാണ് കേള്‍ക്കുന്നത്.എറണാകുളത്ത് പൊതു സ്വതന്ത്രന്‍ വന്നേക്കും.ഇടുക്കിയില്‍ മുന്‍ എം.പി ജോയ്സ് ജോർജിന്‍റെ പേര് സജീവമായിട്ടുണ്ട്.പാലക്കാട് എം.സ്വരാജ്,ആലത്തൂർ എ.കെ ബാലന്‍,കെ.രാധാകൃഷ്ണന്‍,എകെ ബാലന്‍റെ ഭാര്യ പികെ ജമീല തുടങ്ങിയ പേരുകള്‍ പാർട്ടിയുടെ ആലോചനയിലുണ്ട്.
കോഴിക്കോട് ഡിവൈഎഫ് ഐ സംസ്ഥാനപ്രസിഡന്റ് വി വസീഫോ,എളമരം കരിമോ സ്ഥാനാർത്ഥി ആയേക്കും.
കണ്ണൂരിലും വടകരയിലും കെകെ ശൈലജയുടെ പേര് ചർച്ചയിലുണ്ട്.
കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയുടെ പേരും സജീവമാണ്.കാസർഗോഡ് ടി.വി രാജേഷ്,വി.പി.പി മുസ്തഫ എന്നിവരെ പരിഗണിക്കുന്നതായാണ് വിവരം.പരമാവധി
ഈ മാസം തന്നെ സ്ഥാനാർഥി പ്രഖ്യാപനം ആണ് സിപിഐഎം നീക്കം.