മഞ്ഞപ്പിത്തബാധ രൂക്ഷം,പ്രശ്നപരിഹാരത്തിന് ഊര്‍ജ്ജിത ശ്രമം

Advertisement

എറണാകുളം. വേങ്ങൂരിലടക്കം മഞ്ഞപിത്തം പടര്‍ന്നുപിടിച്ച സംഭവത്തില്‍ പ്രശ്നപരിഹാരത്തിന് ഊര്‍ജ്ജിത ശ്രമം. മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വേങ്ങൂരില്‍ രോഗബാധിതരുടെ ചികിത്സാ സഹായത്തിനായി പഞ്ചായത്തുതലത്തില്‍ സമിതി രൂപീകരിച്ചു. അതേസമയം വേങ്ങൂരിലേത് വാട്ടർ അതോറിറ്റിയുടെ വീഴ്ച തന്നെയാണോ എന്നതില്‍ സംശയമുണ്ടെന്നദ ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംസ്ഥാനത്ത് മഞ്ഞപ്പിത്ത രോഗബാധ രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചത്. മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രി നിർദ്ദേശം നല്‍കി. രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്‌ത്രോതസുകളില്‍ ക്ലോറിനേഷന്‍ നടത്തുന്നതിനൊപ്പം എല്ലാ ഹോട്ടലുകളോടും റെസ്റ്റോറന്റുകളോടും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാന്‍ നിര്‍ദേശം നല്‍കി. മഞ്ഞപ്പിത്തത്തിന് സ്വയം ചികിത്സ പാടില്ലെന്നും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയ ചികിത്സ തേടണമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം എറണാകുളം വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ നിന്നാണോ രോഗബാധയുണ്ടായതെന്ന് സംശയമുള്ളതായി ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പഞ്ചായത്തിന്റെ ചില ജല വിതരണ പദ്ധതികളും ഇവിടെ ജനങ്ങൾ ആശ്രയിക്കുന്നതായാണ് ന്യായീകരണം. ഇതിനിടെ വേങ്ങൂരില്‍ രോഗബാധിതരുടെ ചികിത്സ സഹായമടക്കമുള്ള കാര്യങ്ങള്‍ക്കായി പഞ്ചായത്തുതലത്തില്‍ സമിതി രൂപീകരിച്ചു