അരവണ നശിപ്പിക്കല്‍ ,കഠിനമെന്‍റെയ്യപ്പാ

Advertisement

തിരുവനന്തപുരം. കീടനാശിനി സാനിധ്യം കണ്ടെത്തിയ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌.ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്.അഞ്ചു കോടിയിൽ അധികം രൂപയുടെ അരവണയാണ് നശിപ്പിക്കേണ്ടത്.

ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതി വിൽപ്പന തടഞ്ഞ ആറര ലക്ഷത്തിൽ അധികം വരുന്ന അരവണയാണ് നശിപ്പിക്കാൻ ദേവസ്വം ബോർഡ് ടെൻഡർ വിളിച്ചിരിക്കുന്നത്. സന്നിധാനത്തെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന അരവണ 45 ദിവസത്തിനുള്ളിൽ നശിപ്പിക്കണമെന്നാണ് ദേവസ്വം ബോർഡ് ടെൻഡറിൽ സൂചിപ്പിക്കുന്നത്.
വന്യമൃഗങ്ങൾ ഉള്ളതിനാൽ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ നശിപ്പിക്കണം.

അരവണ ടിന്നുകളിൽ അയ്യപ്പന്റെ ചിത്രം ഉള്ളതിനാൽ വിശ്വാസത്തിനു മുറിവ് ഏൽപ്പിക്കാത്ത രീതിയിൽ നശിപ്പിക്കണം എന്നും ടെൻഡർ നോട്ടീസിൽ ദേവസ്വം ബോർഡ്‌ വ്യക്തമാക്കുന്നുണ്ട്.അഞ്ചു കോടിയിൽ അധികം രൂപയുടെ അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജൻസികളിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്

Advertisement