തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിന് പകരംബില്ല് കൊണ്ടുവരാൻ തീരുമാനം

Advertisement

തിരുവനന്തപുരം. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിന് പകരം
ബില്ല് കൊണ്ടുവരാൻ തീരുമാനം.ഓർഡിനൻസ് നിലനിൽക്കാത്തതുകൊണ്ട് അടുത്ത നിയമസഭാ സമ്മേളനത്തിൽ ബില്ല് പാസാക്കാനാണ് നീക്കം.ജൂൺ 10 മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനമെടുത്തു.

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ടിയാണ് പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് ഓർഡിനൻസ് പുറത്തിറക്കിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലാത്തതുകൊണ്ട് ഓർഡിനൻസിൽ ഒപ്പുവെക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി
ഗവർണർ ഓർഡിനൻസ് മടക്കി.സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും വേഗത്തിൽ അനുമതി കിട്ടിയില്ല.
ഇതോടെയാണ് ഓർഡിനൻസിന് പകരം ബില്ലു കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.ജൂൺ 10 മുതൽ ജൂലൈ അവസാനം വരെ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.
ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ ബില്ല് പാസാക്കാൻ ആണ് തീരുമാനം.അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് പുതിയ വാർഡുകളുടെ അടിസ്ഥാനത്തിൽ വേണമെന്ന് മുന്നണി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓർഡിനൻസിന് പകരം ബില്ല് തന്നെ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

Advertisement