പീരുമേട് നിയമസഭാ തിരഞ്ഞെടുപ്പ് കേസ്സിൽ ഹർജി തള്ളി ;വാഴൂർ സോമൻ എം എൽ എ യ്ക്ക് ആശ്വാസം

Advertisement

കൊച്ചി: പീരുമേട് നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഹർജി തള്ളി ഹൈക്കോടതി . എല്‍ഡിഎഫിലെ വാഴൂര്‍ സോമന്റെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. സിറിയക് തോമസ് നല്‍കിയ ഹര്‍ജിയിലാണ് വിധി. വസ്തുതകള്‍ മറച്ചുവെച്ചാണ് വാഴൂര്‍ സോമന്റെ സത്യവാങ്മൂലം എന്നാണ് തിരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം.
ഇന്ന് വിരമിക്കാനിരിക്കെയാണ് ജസ്റ്റിസ് മേരി തോമസ് രാവിലെ 11ന് തിരഞ്ഞെടുപ്പ് കേസില്‍ വിധി പ്രസ്താവിച്ചത്. വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച റിട്ടേണിംഗ് ഓഫീസറുടെ നടപടി നിയമ വിരുദ്ധമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കണം, അപൂര്‍ണ്ണമായ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ച നടപടി ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്നും പരാതിയിൽ പറഞ്ഞിരുന്നു.സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനായിരിക്കെയാണ് വാഴൂര്‍ സോമന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. ഇത് ഇരട്ട പദവിയുടെ പരിധിയില്‍ വരുമെന്നുമായിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആക്ഷേപം.

വിധി നിർഭാഗ്യകരമായിപ്പോയി എന്നും വിധി പകർപ്പ് ലഭിച്ച ശേഷംസുപ്രീം കോടതിയെ സമീപിക്കുമെന്നും ഹർജിക്കാരനായ അഡ്വ.സിറിയക്ക് തോമസ് പ്രതികരിച്ചു.

Advertisement