സിഎംആർഎല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തി

Advertisement

ന്യൂഡെല്‍ഹി.സിഎംആർഎല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട്. ഡൽഹി ഹൈക്കോടതിയിലാണ് ആര്‍ഒസി തൽസ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്തത്. ഇതിനിടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നിരസിച്ച വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു. മാസപ്പടി കേസിലെ പരാതിക്കാരൻ ഷോൺ ജോർജ് വൈസ് ചെയർമാനായ മീനച്ചിൽ സഹകരണ ബാങ്കിൽ കോര്‍പ്പറേറ്റ് വിജിലന്‍സ് പരിശോധന നടത്തി.

എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ
സിഎംആർഎല്‍ ഹര്‍ജിയിലാണ് നിര്‍ണ്ണായക റിപ്പോര്‍ട്ട് ആര്‍ഒസി ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. 103 കോടിയുടെ കൃത്രിമ ഇടപാട് സിഎംആര്‍എല്ലില്‍ കണ്ടെത്തിയെന്നാണ് ആർ.ഒ.സി നിലപാട്. വിഷയത്തിൽ എസ്.എഫ് .ഐ ഒ അന്വേഷണം അനിവാര്യമാണ്. സി.എം.ആർ.എൽ 2012 മുതൽ 2019 വരെ വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാട്ടുകയായിരുന്നു.
ക്രമക്കേടിന് കൃത്യമായ തെളിവുകൾ ഉണ്ടെന്നും രജിസ്ട്രാർ ഓഫ് കമ്പനീസ് കോടതിയിൽ വ്യക്തമാക്കി.ഇതിനിടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നിരസിച്ച വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ കേരള ഹൈക്കോടതിയെ സമീപിച്ചു. മാസപ്പടി കേസിലെ മറ്റൊരു പരാതിക്കാരൻ ഷോൺ ജോർജ് വൈസ് ചെയർമാനായ മീനച്ചിൽ സഹകരണ ബാങ്കിൽ കോര്‍പ്പറേറ്റ് വിജിലന്‍സ് ഇന്ന് പരിശോധന നടത്തി. നടപടി രാഷ്ട്രീയ പകപോക്കലെന്ന് ഷോണ്‍ ജോര്‍ജ്ജ് ആരോപിച്ചു.