സംസ്ഥാനത്ത് കാലവർഷം കനക്കും

Advertisement

സംസ്ഥാനത്ത് കാലവർഷം കനക്കും. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയിൽ വിവിധ ഇടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി. കോഴിക്കോടും കാക്കയത്തും ഇടുക്കി പൂച്ചപ്രയിലും ഉരുൾപൊട്ടി. കോട്ടയം ജില്ലയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. അപകട മേഖലകളിൽ നിന്ന് മാറി താമസിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.


തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങളും, സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പുലർത്തണം എന്നാണു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. മണ്ണിടിച്ചിൽ, മലവെള്ളപാച്ചിൽ, ഉരുൾപൊട്ടൽ സാധ്യയുള്ള പ്രദേശങ്ങളിൽ ഉള്ളവർ മാറി താമസിക്കാനും നിർദ്ദേശം ഉണ്ട്. സംസ്ഥാനത്തെ സാഹചര്യം സർക്കാർ വിലയിരുത്തി വരികയാണെന്നും ജൂൺ മൂന്നോടെ NDRFന്റെ അധിക യൂണിറ്റുകൾ സംസ്ഥാനത്ത് എത്തുമെന്നും മന്ത്രി കെ രാജൻ.


കനത്ത മഴയിൽ കോഴിക്കോട് കാക്കയത്തും ഇടുക്കി പൂച്ചപ്രയിലും ഉരുൾപൊട്ടി. ഇടുക്കി കോട്ടയം ജില്ലകളിലും വ്യാപക നാശനഷ്ടം ഉണ്ടായി. കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പടെ പലയിടങ്ങളിലും വെള്ളം കയറി. ആലുവ കമ്പനിപ്പടി റെയിൽവേ തുരങ്കത്തിൽ രണ്ടര മീറ്ററോളം വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം നിർത്തിവെച്ചു. മലവെള്ളപ്പാച്ചിലിനെ തുടർന്ന് മൂലമറ്റം താഴ്‌വാരം  കോളനിയിൽ തോടുകൾ കരകവിഞ്ഞു. മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ യാത്ര നിയന്ത്രണം തുടരുകയാണ്. മഴ കനത്തതോടെ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആണ്.