രാമപ്രസാദ് ഗൊണ്ടഇന്ത്യയിലെ അവയവക്കടത്ത് സംഘത്തലവന്മാരിൽ പ്രധാനി

Advertisement

കൊച്ചി. അവയവക്കടത്ത് കേസിൽ പിടിയിലായ ബല്ലം രാമപ്രസാദ് ഗൊണ്ട
ഇന്ത്യയിലെ അവയവക്കടത്ത് സംഘത്തലവന്മാരിൽ പ്രധാനി. സ്വീകർത്താക്കളിൽ നിന്നും വാങ്ങുന്നത്
50 ലക്ഷം മുതൽ ഒരു കോടി വരെ. കൊച്ചി സ്വദേശി മധുവിനെ ഇറാനിൽ നിന്ന് നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

ജമ്മുകശ്മീർ,ബംഗളൂരു,കർണാടക, എന്നിവടങ്ങളിലാണ് സ്വീകർത്താക്കൾ ഏറെയും. ഗ്രാമങ്ങളിൽ നിന്ന് രാമപ്രസാദ് ഗൊണ്ട ദാതാക്കളെ കണ്ടെത്തും. ഇവർക്ക് 3 മുതൽ 6 ലക്ഷം വരെ നൽകും. സ്വീകർത്താകളിൽ നിന്നും ഒരു കോടി വരെ വാങ്ങും.

സാബിത്തും, മധുവും ചേർന്നാണ് ഇറാനിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
ശസ്ത്രക്രിയകയ്ക്കുള്ള എല്ലാം സൗകര്യവും ഒരുക്കും. 20 ദിവസം തുടർചികിത്സ നൽകും. ശേഷം ഇന്ത്യയിലേക്ക് തിരിച്ച് അയക്കും. എന്നാൽ അവയവം നൽകുന്നവർക്ക് മതിയായ ചികിത്സ നൽകുന്നില്ല എന്ന് വിലയിരുത്തൽ .

കൊച്ചി സ്വദേശി മധുവിനെ നാട്ടിൽ എത്തിക്കാൻ ഉടൻ ബ്ലൂ കോർണർ പുറത്തിറക്കും. കഴിഞ്ഞ വർഷമാണ് മധു അവസാനമായി ഇന്ത്യയിൽ എത്തിയത്. അവയവ കടത്തിന്റെ പണം എത്തിയ മധുവിന്റ കമ്പനി അക്കൗണ്ട് മരവിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement