തൃശൂർ ഡിസിസിയിൽ കൂട്ട അടി; ഡിസിസി പ്രസിഡൻ്റിൻ്റെ അനുയായികൾ മർദ്ദിച്ച മുരളീധരൻ്റെ അനുയായി ആയ ജില്ലാ സെക്രട്ടറി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

Advertisement

തൃശൂർ: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ.മുരളീധരൻ്റെ അനുയായിയായ ജില്ലാ സെക്രട്ടറി സജീവൻ കുര്യച്ചിറയെപാർട്ടി ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ സജീവൻ കുര്യച്ചിറ പാർട്ടി ഓഫീസിൽ കുത്തിയിരിക്കുകയാണ്.പൊട്ടിക്കരഞ്ഞ് കൊണ്ടാണ് സജീവൻ മാധ്യമങ്ങളോട് സംസാരിച്ചത്.  സംഭവം അറിഞ്ഞെത്തിയ മുരളീധരൻ അനുയായികൾ ഡിസിസി ഓഫീസിലേക്ക് തള്ളിക്കയറിയത് കൂട്ട അടിക്ക് ഇടയാക്കി’. ഓഫീസിൻ്റെ താഴെത്തെ നിലയിൽ മുരളി അനുയായികളും മുകൾ നിലയിൽ ഡിസിസി പ്രസിഡൻ്റിനെ അനുകൂലിക്കുന്നവരും നിന്ന് പരസ്പരം പോർവിളിച്ചു. വൈകിട്ട് 6 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പാർട്ടി ഓഫീസ് പരിസരത്ത് ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരിനെതിരെ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.സ്ഥലത്ത് സംഘർഷ സാധ്യത അയഞ്ഞിട്ടില്ല.

പ്രശ്നത്തിന് പരിഹാരം ഉണ്ടാകാതെ ഓഫീസ് വിടില്ലെന്നാണ് സജീവൻ്റെ നിലപാട്.