എൽഡിഎഫിലെ രാജ്യസഭ സീറ്റ് ,ഉഭയകക്ഷി ചർച്ചയിലും ധാരണയായില്ല

Advertisement

ന്യൂഡെല്‍ഹി. എൽ.ഡി.എഫിലെ രാജ്യസഭ സീറ്റ് വിഭജഭനത്തിൽ ഉഭയകക്ഷി ചർച്ചയിലും ധാരണയായില്ല.സിപിഐ,കേരള കോൺഗ്രസ്സ് എം എന്നിവരുമായിട്ടാണ് സിപിഐഎം ചർച്ച നടത്തിയത്.രാജ്യസഭ സീറ്റിൽ വിട്ടു വീഴ്ച്ചയ്ക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം പറഞ്ഞു. മറ്റു പദവികളെ കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നു ജോസ് കെ മാണിയും പ്രതികരിച്ചു.

ഒറ്റ സീറ്റിൽ അവകാശവാദം ഉന്നയിച്ചത് നാല് പാർട്ടികൾ.സിപിഐയും,കേരളകോൺഗ്രസ്സ് എമ്മും,ആർ.ജെ.ഡിയും,ജെ.ഡി.എസും. മുഖ്യമന്ത്രി പിണറായി വിജയൻ,സിപിഐഎം
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരാണ് ബിനോയ്‌ വിശ്വം,ജോസ് കെ
മാണി എന്നിവരുമായി ചർച്ച നടത്തിയത്. രാജ്യസഭ സീറ്റ് കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസ് എം മുന്നണി വിടാൻ സാധ്യതയുണ്ടെന്നും,മുന്നണിയുടെ കെട്ടുറപ്പിനു വേണ്ടി സീറ്റില് വിട്ടുവീഴ്ച ചെയ്യണമെന്നും സിപിഐയോട് സിപിഐഎം ആവശ്യപ്പെട്ടു.എന്നാൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്

കോട്ടയം സീറ്റ് കൂടി തോറ്റതോടെ പാർലമെൻറില്‍ പ്രാതിനിധ്യം ഇല്ലന്നും, രാജ്യസഭാ സീറ്റ് നൽകണമെന്നും കേരള കോൺഗ്രസ് എം ചെയ‍ര്‍മാന് ജോസ് കെ മാണി ഉഭയകക്ഷി ചർച്ചിൽ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന ഇടതുമുന്നണി യോഗത്തിന് മുന്നോടിയായി തീരുമാനം അറിയിക്കാം എന്നാണ് സിപിഐഎം രണ്ട് പാർട്ടികളേയും അറിയിച്ചിരിക്കുന്നത്.സീറ്റ് ആവശ്യം ശക്തമായി ഉന്നയിക്കുന്ന ആർജെഡിയെ ചർച്ചയ്ക്ക് വിളിക്കാതിരുന്നതും ശ്രദ്ധേയമായി.