മാന്നാറിൽ പിഞ്ചുകുഞ്ഞിനെ അമ്മ ക്രൂരമായി മർദ്ദിച്ചു, ദൃശ്യങ്ങൾ പിതാവിന് അയച്ചു നൽകി

Advertisement

ആലപ്പുഴ. മാന്നാറിൽ പിഞ്ചുകുഞ്ഞിനെ അമ്മ ക്രൂരമായി മർദ്ദിച്ചു. ഒരു വയസ്സുകാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പിതാവിന് അയച്ചു നൽകി.
മാന്നാർ സ്വദേശിനി അനീഷയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചത്.
വിവാഹ വാഗ്ദാനം നൽകിയ വ്യക്തി തന്നെയും കുഞ്ഞിനെയും സംരക്ഷിക്കാത്തതിൻ്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ മർദ്ദിച്ചതെന്ന് അനീഷ പൊലീസിന് മൊഴി നൽകി. കുഞ്ഞിന് മർദ്ദനമേറ്റ സംഭവത്തിൽ ബാലവകാശ കമ്മീഷൻ കേസെടുത്തു. മാന്നാർ പോലീസ് അനീഷയെ അറസ്റ്റ് ചെയ്തു.

കുഞ്ഞിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാന്നാർ സ്വദേശി അനീഷയാണ് ഒരു വയസുകാരനായ മകനെ മർദ്ദിച്ചതെന്ന് കണ്ടെത്തി. തുടർന്ന് മാന്നാർ പോലീസ് അനീഷയെ കസ്റ്റഡിയിലെടുത്തു. വിവാഹ വാഗ്ദാനം നൽകിയ ഒപ്പം താമസിച്ചരുന്ന തിരുവനന്തപുരം സ്വദേശിയായ നുജീബ് തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നും തങ്ങൾക്ക് കവിക്കാൻ മാർഗ്ഗമില്ലെന്നും അനീഷ പൊലീസിനോട് പറഞ്ഞു.
ഇതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നും ദൃശ്യങ്ങൾ നുജീബിന് അയച്ചതെന്നും യുവതി മൊഴി നൽകി.
സംഭവത്തിൽ ബാലാവകാശ കമീഷൻ കേസ് എടുത്തു .ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് അന്വോഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയോട് ക്രൂരത കാട്ടുന്ന മാതാവിന് എതിരെ നിയമനടപടി സ്വീകരിക്കാനും കമ്മീഷൻ നിർദ്ദേശം നൽകി.
കുഞ്ഞിന്റെ പിതാവ് നുജീബ് വിവാഹ തട്ടിപ്പുകാരാണെന്നും
ഇയാൾ നാലു വിവാഹങ്ങൾ കഴിച്ചതായും പൊലീസ് പറഞ്ഞു. അനീഷ ഗർഭിണിയായതോടെയാണ് നുജീബ് മുങ്ങിയത്.
നാലാമത്തെ വിവാഹത്തിനുശേഷം മുജീബ് കഴിഞ്ഞ മാസം ദുബായിലേക്ക് കടന്നു കളഞ്ഞതായും മാന്നാർ പൊലീസ് പറയുന്നു.
രണ്ടു കുട്ടികളാണ് അനീഷയ്ക്കുള്ളത്. ഈ രണ്ടു കുട്ടികളെയും ശിശുക്ഷേമ സമിതിക്ക് കൈമാറാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ചെലവിന് ലഭിക്കാത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടാണ് മർദ്ദനത്തിനിടയാക്കിയത് എന്നാണ് കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞത്. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്താൻ ജില്ല പോലീസ് മേധാവിയുടെ ആവശ്യപ്പെട്ടിരിക്കുകയാണ് ബാലാവകാശ കമ്മീഷൻ.

Advertisement