സുപ്രധാന വകുപ്പുകളിൽ മാറ്റമില്ലാതെ മൂന്നാം മോദി സർക്കാർ

Advertisement

ന്യൂഡെല്‍ഹി. മൂന്നാം മോദി മന്ത്രിസഭയിലും നിർണ്ണായക സ്ഥാനങ്ങൾ ബിജെപി തന്നെ കൈവശം വച്ചു. രാജ്‌നാഥ് സിംഗ് പ്രതിരോധവും അമിത് ഷ ആഭ്യന്തരവും, എസ് ജയശങ്കർ വിദേശ കാര്യവുമടക്കം പ്രധാന നേതാക്കൾ എല്ലാം മുൻ വകുപ്പുകൾ നിലനിർത്തി.ബിജെപി അധ്യക്ഷൻ ജെ പി നദ്ധ ആരോഗ്യ മന്ത്രിസ്ഥാനവും, മുൻ മുഖ്യമന്ത്രി മാരായ ശിവരാജ് സിങ് ചൗഹാൻ, കൃഷി ഗ്രാമാവികസന വകുപ്പുകളും,മനോഹർ ലാൽ ഖട്ടാർ നഗരവികസനവുംകൈകാര്യം ചെയ്യും.

ബിജെപി ക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത മൂന്നാം നരേന്ദ്രമോദി സർക്കാരിൽ സുപ്രധാന വകുപ്പുകൾക്ക് വേണ്ടി ഘടകകക്ഷികൾ സമ്മർദ്ദം ശക്തമാക്കിയിരുന്നെങ്കിലും, നിർണായകമായ വകുപ്പുകൾ എല്ലാം ബിജെപി കൈവശം വച്ചു.

മന്ത്രിസഭയിലെ പ്രധാനികളായ , രാജ്‌നാഥ് സിങ്, അമിത് ഷാ,നിതിൻ ഗഡ്‌കരി, എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയുഷ് ഗോയൽ,ഭു പേന്ദ്ര യാദവ്, ഹർദീപ് സിംഗ് പുരി, അർജുൻ റാം മേഘവാൾ എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ തന്നെ തുടരും.

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ധക്ക് ആരോഗ്യ വകുപ്പ് തിരികെ ലഭിച്ചു. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, കൃഷി, നഗര വികസനം എന്നിവയും, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന് ഊർജ്ജം, നഗര വികസന വകുപ്പുകളും ലഭിച്ചു.

വിദ്യാഭ്യാസ മന്ത്രിയായി ധർമ്മേന്ദ്രപ്രധാൻ തുടരും. അശ്വിനി വൈഷ്ണവിന് നേരത്തെ കൈകാര്യം ചെയ്തിരുന്ന ഐടി റെയിൽവേ വകുപ്പുകൾക്ക് പുറമേ ഐ&ബി മന്ത്രാലയവും ലഭിച്ചു.

ജ്യോതിരാദിത്യ സിന്ധ്യക്ക് – ടെലികോം വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം,
മൻസൂഖ് മാണ്ടവ്യക്ക് തൊഴിൽ , കിരൺ റിജു പാർലമെന്ററി കാര്യം ന്യൂനപക്ഷ ക്ഷേമം,സർവനന്ദ സോനെ വാൾ – തുറമുഖം, ഷിപ്പിൻഫ് എന്നിവരുടെ വകുപ്പുകളിൽ ആണ് മാറ്റം ഉണ്ടായത്.

സഖ്യ കക്ഷി മന്ത്രി മാരിൽ, ഉരുക്ക് ,ഖന വ്യവസായം – എച്ച് ഡി കുമാരസ്വാമി,വ്യോമയാനം – റാം മോഹൻ നായിഡു,എംഎസ്എംഇ – ജിതൻ റാം മാഞ്ചി,ഭക്ഷ്യ സംസ്കാരണം ചിരാഗ് പാസ്വാൻ,ആയുഷ് – പ്രതാപ്റാവു ജാഥവ്, എന്നിവർക്കാണ് പ്രധാന വകുപ്പുകൾ ലഭിച്ചത്.