രാജ്യസഭ,പി പി സുനീറിന് അവസരം കൊടുത്തതിൽ സിപിഐയിൽ പടലപ്പിണക്കം

Advertisement

തിരുവനന്തപുരം. സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിലെ തർക്കത്തിന് പിന്നാലെ രാജ്യസഭ സീറ്റിലേക്ക് പി.പി സുനീറിന് അവസരം കൊടുത്തതിൽ സിപിഐയിൽ പടലപ്പിണക്കം.പ്രകാശ് ബാബുവിന് വേണ്ടി ഒരു വിഭാഗം വാദിച്ചെങ്കിലും പി പി സുനീറിന്റെ പേര് സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം തന്നെ നിർദ്ദേശിക്കുകയായിരുന്നു. സിപിഐയിൽ വീണ്ടും വിഭാഗീയത തല പൊക്കുന്നുവെന്നാണ് പൊതുവിലയിരുത്തൽ.

സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ മുല്ലക്കര രത്നാകരനാണ് പാർട്ടി മുൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്
ബാബുവിന് അവസരം നൽകണമെന്ന നിർദ്ദേശം വെച്ചത്.മന്ത്രി ജി ആർ അനിലും ഇ.ചന്ദ്രശേഖരനും അടക്കമുള്ളവർ
പിന്തുണയ്ക്കുകയും ചെയ്യും.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതു വരെ പാർലമെന്റിൽ അവസരം കിട്ടാത്ത ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള
പി പി സുനീർ രാജ്യസഭയിലേക്ക് പോകുന്നതാകും ഉചിതമെന്നു ബിനോയ്‌
വിശ്വം വാദിച്ചു.ഇതോടെ തർക്കങ്ങൾക്കൊടുവിൽ സുനീറിന്റെ പേര് ഉറപ്പിക്കുകയായിരുന്നു.മുൻ സംസ്ഥാന
സെക്രട്ടറി കാനം രാജേന്ദ്രന്റെ അടുത്ത അനുയായിയായിരുന്നു പി പി സുനീർ.
കാനത്തിന്റെ തന്നെ താല്പര്യ പ്രകാരം സംസ്ഥാന സെക്രട്ടറിയായ ബിനോയ്‌ വിശ്വം
രാജ്യസഭ സീറ്റിൽ അവരുടെ താല്പര്യം സംരക്ഷിക്കുകയായിരുന്നുവെന്നു എതിർപക്ഷത്തിനു വിമർശനമുണ്ട്.
കഴിഞ്ഞ തവണ പി സന്തോഷ്‌കുമാറിന്റെ പേര് തീരുമാനിച്ചപ്പോഴും അവസാനം വരെ പരിഗണനയിൽ ഉണ്ടായിരുന്ന പ്രകാശ്
ബാബുവിനെ തഴഞ്ഞിരുന്നു.

Advertisement