ഓട്ടം വിളിച്ചു ഞെട്ടിക്കുന്ന അക്രമം,വനിതാ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

Advertisement

കൊച്ചി. വൈപ്പിൻ പള്ളത്താംകുളങ്ങര സ്റ്റാൻഡിലെ വനിതാ ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ചവര്‍ ആക്രമിച്ചു ഗുരുതരനിലയില്‍ ഉപേക്ഷിച്ചു. ഇന്നലെ രാത്രി ഓട്ടം വിളിച്ചവരാണ് ചാത്തങ്ങാട് ബീച്ചിൽ വച്ച് ക്രൂരമായി മർദ്ദിച്ചത്. നട്ടെല്ലിനും വാരി എല്ലിനും പൊട്ടൽ സംഭവിച്ച ജയയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. പ്രതികൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി ഞാറക്കൽ പോലീസ് പറഞ്ഞു

ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് പള്ളത്താംകുളങ്ങര സ്റ്റാൻഡിൽ നിന്ന് ആശുപത്രിയിൽ കിടക്കുന്ന രോഗിയെ കാണണമെന്ന് പറഞ്ഞ് ഒരാൾ ജയയുടെ ഓട്ടോയിൽ കയറിയത്. പോകുംവഴി രണ്ടുപേരെ കൂടി ഓട്ടോറിക്ഷയിൽ കയറ്റി. വൈപ്പിനിലെ ആശുപത്രിയിൽ പോയ സംഘം പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിൽ പോയി. തുടർന്ന് ഇവരുടെ വാഹനം ചാത്തങ്ങാട് ബീച്ചിൽ ഉണ്ട് എന്ന് പറഞ്ഞ് അങ്ങോട്ടു പോകാൻ ആവശ്യപ്പെട്ടു. അവിടെ എത്തിയശേഷം ആയിരുന്നു ജയ ക്രൂരമായി ആക്രമിക്കപ്പെട്ടത്. പ്രദേശവാസികൾവിവരമറിഞ്ഞ് അവിടെ എത്തുമ്പോൾ ജയ ഗുരുതരമായ പരിക്കുകളുടെ കിടക്കുകയായിരുന്നു എന്നാണ് സാക്ഷി മൊഴി

അക്രമത്തിൽ ജയയുടെ ഒന്നിലധികം വാരിയെല്ലുകൾക്ക് പൊട്ടൽ ഏറ്റു. നട്ടെല്ലിനും ഗുരുതരമായ പരിക്കുപറ്റി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയ ഐസിയുവിലാണ് കഴിയുന്നത്. എന്തിനാണ് ജയയെ ആക്രമിച്ചതെന്ന് അറിയില്ല എന്ന് ബന്ധുക്കൾ പറഞ്ഞു

ജയ ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് ജയയുടെ കുടുംബം മുന്നോട്ടു പോയിരുന്നത്. സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടാൻ ആവശ്യപ്പെട്ട പള്ളത്താംകുളങ്ങരയിൽ ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടന്നു.

Advertisement