കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കെജി എബ്രഹാം

Advertisement

കൊച്ചി. കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് എന്‍ബിടിസി കമ്പനി.
ഓരോ കുടുംബത്തിനും എട്ടു ലക്ഷം രൂപ വീതം നൽകും. അപകടത്തിൽ പെട്ടവരുടെ കുടുംബങ്ങളെ ചേർത്ത് നിർത്തുമെന്നും കമ്പനി മാനേജിങ് ഡയറക്ടർ കെ ജി എബ്രഹാം. 49 പേരുടെ മരണത്തിന് ഇടയാക്കിയ തീപിടുത്തത്തിൽ മാനസികമായി തകർന്നെന്ന് എന്‍ബിടിസി കമ്പനി മാനേജിങ് ഡയറക്ടർ കെജി എബ്രഹാം പറഞ്ഞു.
കമ്പനിയിലെ എല്ലാവരും കുടുംബാംഗങ്ങളെ പോലെയാണ്.
അവരെ ചേർത്തുനിർത്തുമെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് കെ ജി എബ്രഹാം പറഞ്ഞു.

അപകടത്തിൽപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകും. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നാലു ദിവസത്തിനുള്ളിൽ വിതരണം ചെയ്യുമെന്നും കെജി എബ്രഹാം

ഇതിന് പുറമെ ഇൻഷുറൻസ് തുകയായി നാലു വർഷത്തെ ശമ്പളവും കുടുംബങ്ങൾക്ക് ലഭിക്കും . അർഹതപെട്ട കുടുംബ അംഗങ്ങൾക്ക് ജോലി നൽകുമെന്നും കമ്പനി അറിയിച്ചു. അപകടത്തിനു പിന്നെ ഇന്ത്യൻ എംബസിയും കേന്ദ്രസർക്കാരും കൃത്യമായ ഇടപെടലുകൾ നടത്തി. കേരള സർക്കാരിന്റെ ഇടപെടലുകളും ആശ്വാസകരമായെന്ന് കെജി എബ്രഹാം.

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നും കെ ജി എബ്രഹാം പറഞ്ഞു. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവരട്ടെ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement