സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മയില്‍

Advertisement

തിരുവനന്തപുരം . തുറന്നടിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മയില്‍ രംഗത്തുവന്നതോടെ വെട്ടിലായി ഇടതുപക്ഷം. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയാണ് മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മയില്‍ ചാനലിലൂടെ തുറന്നടിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രതിഫലിച്ചത് സര്‍ക്കാരിനോടുളള ജനങ്ങളുടെ എതിര്‍പ്പ്. ജനങ്ങളുടെ എതിര്‍പ്പ് ഇത്രത്തോളം ബാധിക്കുമെന്ന് പ്രതീക്ഷിച്ചില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ധാര്‍ഷ്ഠ്യമെന്ന തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ തളളിക്കളയാന്‍ കഴിയുന്നതല്ല. ജനങ്ങള്‍ പ്രതീക്ഷിക്കുന്ന നിലയിലേക്ക് വളരാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അത് ഭരണവിരുദ്ധവികാരമായി മാറുകയാണ് ചെയ്യുക ഇസ്മയില്‍ പറയുന്നു.

എളിമ ഉണ്ടായില്ലെന്നതിന് ഇസ്മയില്‍ കുറ്റപ്പെടുത്തുന്നത് സ്വന്തം പാര്‍ട്ടിയെക്കൂടിയാണ്. മുഖ്യമന്ത്രി പറഞ്ഞ എളിമ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായില്ല,ഇതും തിരിച്ചടിക്ക് കാരണമായി. മന്ത്രിമാരായി കഴിഞ്ഞാല്‍ പിന്നെ ആരോടും ബാധ്യതയില്ലെന്ന നിലയെടുത്താല്‍ പ്രതിസന്ധിയുണ്ടാകും. എല്ലാത്തിനും മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,മന്ത്രിമാരും പുനപരിശോധന നടത്തണമെന്നും കെഇ ഇസ്മയില്‍. സിപിഐ തിരുവനന്തപുരം ജില്ലാ യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഇസ്മയില്‍ മുഴുവന്‍ സംവിധാനത്തെയുമാണ് പരാജയത്തിന് കാരണമായി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.