ബോംബ് പൊട്ടി മരണം, സഭയില്‍ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

Advertisement

തിരുവനന്തപുരം. ബോംബ് പൊട്ടി മരണം, സഭയില്‍ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും.കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ സിപിഐഎം ഗ്രൂപ്പ് പോരിന് വരെ ബോംബ് ഉപയോഗിക്കുന്നു വെന്ന് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു. നിങ്ങൾ ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു, കുടിൽ വ്യവസായം പോലെ പാർട്ടി ഗ്രാമങ്ങളിൽ ബോംബ് ഉണ്ടാക്കി. സ്വന്തം പാർട്ടിക്കാർ എത്രപേർ കൊലചെയ്യപ്പെട്ടു. എത്ര പേരുടെ കയ്യും കാലും പോയി.എത്ര കുഞ്ഞുങ്ങൾക്ക് പരിക്കുപറ്റി.എത്ര കുട്ടികൾ മരണപ്പെട്ടു. തൻറെ കയ്യിൽ പട്ടികയുണ്ട് സതീശന്‍ പറഞ്ഞു.

സംഭവമുണ്ടായപ്പോൾ നാട്ടുകാർ ഓടി കൂടിയതാണ്. തെളിവ് നശിപ്പിക്കുന്ന നടപടിയൊന്നും നാട്ടുകാർ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പോലീസ് ഗൗരവമായ അന്വേഷണം നടത്തും. ഉറവിടം കണ്ടെത്തും. തലശ്ശേരി സഹകരണ ആശുപത്രി എല്ലാവരും ആശ്രയിക്കുന്ന ആശുപത്രിയാണ്. മാർക്സിസ്റുകാർ മാത്രമല്ല അവിടെ ചികിത്സയ്ക്ക് എത്തുന്നത്. തലശ്ശേരി ആശുപത്രി കുറ്റവാളികൾക്ക് സംരക്ഷണം ഒരുക്കുന്ന കേന്ദ്രമല്ല. ഈ സംഭവം അതീവ ഗൗരവമായാണ് സർക്കാർ കാണുന്നത്.

എവിടെയെങ്കിലും ബോംബ് ഉണ്ടോ ഇത്തരം ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്നത് ഗൗരവമായി അന്വേഷിച്ചു നടപടികൾ സ്വീകരിക്കും. ശക്തമായ പരിശോധന അടക്കം നടത്തും. ഇന്നത്തെ കാലത്ത് പലവിധ സംഭവങ്ങളാണ് ഉണ്ടാകുന്നത്. അതിന് രാഷ്ട്രീയ നിറം ചാർത്തുന്നത് ശരിയല്ലെന്നും പിണറായി പറഞ്ഞു.

ക്രിമിനലുകളെ രക്തസാക്ഷികളാക്കി മാറ്റി അവർക്ക് സ്മാരകങ്ങൾ പണിയുകയാണ് സിപിഐഎം എന്നും പ്രതിപക്ഷം ആരോപിച്ചു..കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിൽ വിവിധതരം ബോംബുകൾ പ്രദർശിപ്പിച്ച ചരിത്രമുണ്ടെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.

കണ്ണൂർ തലശ്ശേരി എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വയോധികനായ വേലായുധൻ മരിച്ച സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണെമെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്.തലശ്ശേരിയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ,തെളിവുകൾ നശിപ്പിച്ച ശേഷമാണ് പോലീസ് സ്ഥലത്ത് എത്തിയതെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ സണ്ണി ജോസഫ് ആരോപിച്ചു.സിപിഎമ്മിന് ചിഹ്നം പോയാൽ ബോംബ് ചിഹ്നം ആക്കാമെന്നും പരിഹാസം.

കണ്ണൂരിലെ സിപിഐഎം ബോംബ് രാഷ്ട്രീയത്തിന്റെ ചരിത്രം പറഞ്ഞ സണ്ണി ജോസഫിന് സ്പീക്കറുടെ താക്കീത്.

തലശ്ശേരിയിലെ സംഭവത്തിൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ മറുപടി.കണ്ണൂരിൽ പോലീസ് പരിശോധന ഊർജിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിൽ ഓഫീസിൽ വിവിധതരം ബോംബുകൾ പ്രദർശിപ്പിച്ച ചരിത്രമുണ്ടെന്ന് തിരിച്ചടിച്ചു.

പാർട്ടി ഗ്രാമങ്ങളിൽ കുടിൽ വ്യവസായം പോലെ ബോംബ് നിർമ്മിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രത്യേക സാഹചര്യത്തിലുള്ള സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുത് എന്ന് നിർദ്ദേശം സർക്കാർ നൽകണമെന്നും പ്രതിപക്ഷ നേതാവിന്റെ പരിഹാസം.

അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.


Advertisement