പ്രോടൈം സ്പീക്കർ സ്ഥാനം, കൊടിക്കുന്നിലിനെ ഒഴിവാക്കിയതിൽ വിവാദം

Advertisement

ന്യൂഡെല്‍ഹി.പ്രോടൈം സ്പീക്കർ സ്ഥാനത്തേക്ക് പ്രതിപക്ഷ അംഗം കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയതിൽ വിവാദം. പദവിയിലേക്ക് തന്നെ പരിഗണിക്കാതിരുന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു . എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയത് ഗൂഢ ഉദ്ദേശത്തോടെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വ്യക്തമാക്കി.

പ്രതിപക്ഷത്തിനു ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകില്ല: നയം വ്യക്തമാക്കുകയാണ് കേന്ദ്രസർക്കാർ പ്രോ ടൈം സ്പീക്കർ ആയി ബിജെപി അംഗത്തെ തെരഞ്ഞെടുത്തതോടെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമായി. 1998 മുതൽ ഒഡിഷയിലെ കട്ടക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഭർതൃഹരി മഹ്താബ് ആണ് പ്രോ ടൈം സ്പീക്കർ.ജൂൺ 24ന് ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും 26ന് സ്പീക്കർ തിരഞ്ഞെടുപ്പിനും മഹ്താബ് മേല്‍നോട്ടം വഹിക്കും.. എട്ടുതവണ അംഗമായ കുടിക്കുന്നിൽ സുരേഷിനെ തഴഞ്ഞാണ് ബിജെപി അംഗത്തെ പ്രോ ടൈം സ്പീക്കറായി നിയമിച്ചത് .

മഹ്താബിനെ സഹായിക്കാൻ നിശ്ചയിച്ച പാനലിൽ കൊടിക്കുന്നിൽ സുരേഷിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിഎംകെയുടെ ടി.ആർ.ബാലു, ബിജെപിയുടെ രാധാ മോഹൻ സിങ്, ഫഗ്ഗൻ സിങ് കുലസ്‌തെ, തൃണമൂൽ കോൺഗ്രസിന്റെ സുദീപ് ബന്ദ്യോപാധ്യായ എന്നിവരും പാനലിൽ ഉണ്ട്.

Advertisement