സിൽവർ ലൈനിന് അനുമതി വേണമെന്ന് വീണ്ടും കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് കേരളം

Advertisement

തിരുവനന്തപുരം:
സിൽവർ ലൈന് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യമുന്നയിച്ച് കേരളം. ധനമന്ത്രിമാരുടെ ബജറ്റിന് മുന്നോടിയായുള്ള യോഗത്തിലാണ് കെഎൻ ബാലഗോപാൽ ഇക്കാര്യമുന്നയിച്ചത്. വർധിച്ച് വരുന്ന ഗതാഗത ആവശ്യങ്ങൾ കുറ്റമറ്റ രീതിയിൽ നിറവേറ്റാൻ നിലവിലെ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്നും കേരളം പറഞ്ഞു.

സംസ്ഥാനത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ രണ്ട് വർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

ഈ വർഷത്തെ കടമെടുപ്പ് പരിധി ജിഡിപിയുടെ മൂന്നര ശതമാനമായി ഉയർത്തണം. കേന്ദ്ര സംസ്ഥാന നികുതി പങ്കുവെക്കൽ അനുപാതം 50:50 ആക്കി മാറ്റണമെന്നും കേരളം ആവശ്യമുന്നയിച്ചു