അടൂരിൽ ബസിൽ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ പ്രതിയെ റിമാൻ്റ് ചെയ്തു

Advertisement

അടൂര്‍: കെ എസ് ആർ റ്റി സി ബസ്സിൽ സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ അടൂർ മുണ്ടപ്പള്ളി സ്വദേശിയായ പ്രതി രാധാകൃഷ്ണ പിള്ളയെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്കയച്ചു.
പ്രതിയുടെ മുഖത്തടിച്ച സംഭവത്തിൽ അമ്മക്കെതിരെ പ്രതി നൽകി . വരും ദിവസങ്ങളിൽ വിദ്യാർത്ഥിനിയുടെയും മാതാവിൻ്റെയും മൊഴി വിശദമായി രേഖപ്പെടുത്തും.

സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് പ്രതിയെ അടിച്ചതെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. നിയമപരമായി നടപടികളുമായി മുന്നോട്ടു പോകുമെന്നും അമ്മ വ്യക്തമാക്കി.

കഴിഞ്ഞദിവസം വൈകുന്നേരമാണ് അടൂർ ഏനാത്ത് വെച്ച് കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടാകുന്നത്. പിന്നാലെയാണ് വിവരം അറിഞ്ഞെത്തിയ അമ്മ പ്രതി രാധാകൃഷ്ണപിള്ളയുടെ മുഖത്തടിച്ചത്. അടിയിൽ പ്രതിയുടെ മൂക്കിന്റെ പാലം തകർന്നു. പ്രതി തനിക്കും മകൾക്കും നേരെ അസഭ്യ വർഷം നടത്തിയെന്നും സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് മുഖത്തടിച്ചതെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
അതേസമയം പ്രതി രാധാകൃഷ്ണപിള്ളയുടെ പരാതിയിൽ ഉടൻ അമ്മയ്ക്കെതിരെ കേസെടുക്കേണ്ട എന്നാണ് പോലീസ് തീരുമാനം. വിശദമായ മെഡിക്കൽ റിപ്പോർട്ടുകൾ ലഭിച്ചശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

Advertisement