മുവാറ്റുപുഴയില്‍ യുവാവിനെ കൊലപെടുത്തിയത് ബിയർ ബോട്ടിൽ കൊണ്ട് തലക്കടിച്ചെന്ന് മൊഴി

Advertisement

മുവാറ്റുപുഴ. യുവാവിനെ കൊലപെടുത്തിയത് ബിയർ ബോട്ടിൽ കൊണ്ട് തലക്കടിച്ചെന്ന് പ്രതികളുടെ മൊഴി. പുല്ലുവഴി സ്വദേശി ശബരി ബാൽ കൊല്ലപ്പെട്ടത് ശനിയാഴ്ച. ഇതിൽ ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പിടിയിലായ ദീപു ആഷിനൻ ,ടോജി എന്നിവർ ചേർന്നാണ് കഴിഞ്ഞ ശനിയാഴ്ച ശബരി ബാലിനെ ആശുപത്രിയിൽ എത്തിച്ചത്. ബാറിനു മുന്നിൽ കുഴഞ്ഞുവീണു കിടക്കുന്നത് കണ്ടു എന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്.

എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ശബരി ബാലിന്റെ തലയിൽ മുറിവ് കണ്ടെത്തി.
തുടർന്ന് ബാറിന്റെ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ദീപു ആഷിനൻ ടോജി എന്നിവർ ചേർന്ന് ശബരിയെ മർദ്ദിച്ചു എന്ന് കണ്ടെത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ബാറിൽ മദ്യപിക്കാൻ എത്തിയപ്പോൾ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പിടിയിലായ പ്രതികൾ ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രാദേശിക പ്രവർത്തകരാണ്.

Advertisement