വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര വിമർശനവുമായി എംവി ഗോവിന്ദൻ

Advertisement

തിരുവനന്തപുരം. ലോക്‌സഭ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
ബിജെപിക്ക് വോട്ടു ലഭിക്കാൻ വെള്ളാപ്പള്ളിയെ പോലുള്ളവർ പ്രവർത്തിച്ചു.
ഗുരുദർശനം തന്നെയാണോ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടേതെന്ന്
വ്യക്തമാക്കണമെന്നും ദേശാഭിമാനിയിലെ
ലേഖനത്തിൽ എം.വി ഗോവിന്ദൻ ആവശ്യപ്പെടുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ ഈഴവ വോട്ടുകൾ വിഭജിച്ചു പോയെന്നായിരുന്നു
സിപിഐഎം സംസ്ഥാന നേതൃ യോഗങ്ങളിലെ
വിലയിരുത്തൽ.പിന്നാലെ തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർഥിത്വത്തിനെതിരെയടക്കം സിപിഐഎം വിമർശനം ഉന്നയിച്ചു.
ഒരു പടി കൂടി കടന്നു വെള്ളാപ്പള്ളി
നടേശനെതിരെ തന്നെ നിലപാട്
കടുപ്പിക്കുകയാണ് സി.പി.ഐ.എം.
ദേശാഭിമാനിയിലെ എം.വി ഗോവിന്ദന്റെ
ലേഖനത്തിൽ അതിരൂക്ഷ വിമർശനങ്ങളാണ്
ഉള്ളത്.ബിജെപിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളി നടേശനെ പോലെയുള്ളവർ പ്രവർത്തിച്ചു.രാജ്യസഭാഗങ്ങളെ നിശ്ചയിച്ചതിൽ ഇടതുപക്ഷം ന്യൂനപക്ഷത്തിനു
കീഴ്പ്പെട്ടു തുടങ്ങിയ പ്രസ്താവനകൾ ഈ ദിശയിൽ ഉള്ളതാണ്.പലമതസാരവുമേകം
എന്ന കാഴ്ചപ്പാട് ഉയർത്തിയ ഗുരുദർശനം
തന്നെയാണോ വെള്ളാപ്പള്ളി നടേശന്റേതെന്നു
ശ്രീനാരായണ ഗുരുദർശനം പിന്തുടരുന്നവർ ആലോചിക്കണം.മണിപ്പൂരിനെ കുരുതിക്കളം ആക്കിയത് ബിജെപിയാണെന്ന് ക്രൈസ്തവ സമൂഹം മറന്നു പോകരുതെന്നും ലേഖനത്തിൽ എം.വി ഗോവിന്ദൻ വിമർശിക്കുന്നു.

Advertisement