ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ്,ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെ ബലിയാടാക്കിതലയൂരാൻ സർക്കാർ ശ്രമം വിജയിക്കുമോ

Advertisement

തിരുവനന്തപുരം. ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കം വിവാദമായതിനു പിന്നാലെ
ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെ ബലിയാടാക്കി
തലയൂരാൻ സർക്കാർ ശ്രമം. ശിക്ഷ ഇളവിനുള്ള പട്ടികയിൽ ടി.പി കേസ് പ്രതികളെ ഉൾപ്പെടുത്തിയ മൂന്ന് ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. പ്രതിപക്ഷം നിയമസഭയിൽ വിഷയം
ഉയർത്തുന്നതിന് തൊട്ടു മുൻപായിരുന്നു സർക്കാർ നീക്കം. കെ.കെ. രമ എം.എൽ.എയുടെ മൊഴി പോലീസ് എടുത്തതിന് പിന്നിൽ കുടില നീക്കമുണ്ടാകാമെന്നു മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. സര്‍ക്കാരിന്‍റെ പണം പറ്റി പ്രതിപക്ഷത്തിനായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഇതേ വിഷയം അടിയന്തര പ്രമേയമായി കൊണ്ടു വരാൻ പ്രതിപക്ഷം ശ്രമിച്ചപ്പോൾ സ്പീക്കറുടെ
മറുപടി ഇതായിരുന്നു.സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു നീക്കവുമില്ലെന്നു.ഇന്ന് ആദ്യ സബ്മിഷനായി പ്രതിപക്ഷ
നേതാവ് വിഷയം വീണ്ടും ഉയർത്തി.അത് പരിഗണിക്കുന്നതിന് തൊട്ടു മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിക്ക് ഉത്തരവിട്ടു.കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്.ശ്രീജിത്ത്,അസിസ്റ്റന്റ് സൂപ്രണ്ട് ബി.ജി.അരുണ്‍,അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.പ്രതികൾക്ക് ശിക്ഷ
ഇളവ് നൽകാനുള്ള നീക്കമില്ലെങ്കിൽ പിന്നെയെന്തിനാണ് കെ കെ രമയുടെ മൊഴി ഇന്നലെയും രേഖപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാനദണ്ഡങ്ങൾ ലംഘിച്ച് ഒരാൾക്കും ഇളവു നൽകില്ലെന്നു മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നൽകിയ എം ബി രാജേഷ് പറഞ്ഞു.സര്‍ക്കാരിന്‍റെ പണം പറ്റി പ്രതിപക്ഷത്തിനായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

ഇളവ് നൽകാനുള്ള നീക്കം സജീവമാണെന്ന് കെ. കെ രമയും കുറ്റപ്പെടുത്തി.സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
വിവാദമായതിനു ശേഷവും ഇന്നലെ പൊലീസ് കെ കെ രമയുടെ മൊഴി എടുത്തു എന്നതാണ് സര്‍ക്കാരിന് ക്ഷീണമായത്. ടി പി കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള സർക്കാർ നീക്കം തുടർന്നാൽ കടുത്ത പ്രതിഷേധം നടത്തുമെന്നാണ് പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here