കലാമണ്ഡലം ചാൻസിലർ മല്ലിക സാരാഭായിക്ക് ശമ്പളം നൽകാനുള്ള തീരുമാനത്തിനെതിരെ മുൻ രജിസ്ട്രാർ

Advertisement

തൃശൂര്‍.കലാമണ്ഡലം ചാൻസിലർ മല്ലിക സാരാഭായിക്ക് ശമ്പളം നൽകാനുള്ള തീരുമാനത്തിനെതിരെ മുൻ രജിസ്ട്രാർ
എൻ ആർ ഗ്രാമപ്രകാശ്. മല്ലിക സാരാഭായിക്ക് ശമ്പളം നൽകുന്നത് ഒരു പണിയും എടുക്കാതെ. ഗവർണറെ മാറ്റി ചാൻസിലറായി മല്ലിക സാരാഭായിയെ നിയമിക്കുമ്പോൾ ശമ്പളം നൽകേണ്ടതില്ലെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ 2 ലക്ഷം രൂപ ശമ്പളമായി നൽകാനുള്ള സർക്കാർ നീക്കം തെറ്റൊന്നും ഗ്രാമപ്രകാശ്. ഈ തീരുമാനം കലാമണ്ഡലത്തെ സാമ്പത്തികമായി തകർക്കുന്നു

ജീവനക്കാർക്ക് പോലും ശമ്പളം നൽകാനുള്ള ശേഷി കലാമണ്ഡലത്തിന് ഇല്ലാത്ത സാഹചര്യത്തിൽ ഇത്രയും തുക നൽകുന്നത് ശരിയല്ല.മലികാ സാരാഭായിയേക്കാൾ യോഗ്യത ഉള്ളവരെ സർക്കാർ പരിഗണിച്ചില്ല. കലാമണ്ഡലം ഗോപി ആശാനേ ചാൻസലറായി നിയമിക്കണം എന്നായിരുന്നു എല്ലാവരുടെയും ആവശ്യം. ഭരതനാട്യ കലാകാരി എന്നതിനപ്പുറം ഒരു അധിക യോഗ്യതയും മല്ലിക സാരാഭായ്ക്ക് ഇല്ലെന്നും ഗ്രാമപ്രകാശ് ചൂണ്ടിക്കാട്ടുന്നു.