മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ സി പി എം ആലപ്പുഴ, കോട്ടയം ജില്ലാ കമ്മിറ്റികളിലും രൂക്ഷ വിമർശനം

Advertisement

ആലപ്പുഴ / കോട്ടയം:
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിനു പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റികളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷമായ ഭാഷയിലാണ് വിമർശനങ്ങൾ ഉയർന്നത്. ഇപ്പോഴിതാ കോട്ടയം, ആലപ്പുഴ ജില്ലാ കമ്മിറ്റികളിലും മുഖ്യമന്ത്രിയുടെ ശൈലികൾക്കും മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്കെതിരെയും പാർട്ടി സെക്രട്ടറിക്കെതിരെയും വിമർശനമുയർന്നിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണം, ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർക്കെതിരെയും വിമർശനമുണ്ടായി. പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ലെന്നും ഹരിപ്പാടും കായംകുളത്തും സിപിഐഎം മൂന്നാം സ്ഥാനത്ത് എത്തിയതിന് കാരണം പാർട്ടിക്ക് അകത്തെ വിഭാഗീയയെന്നും അഭിപ്രായമുയർന്നു. വെള്ളാപ്പള്ളിക്കെതിരെ എ.എം. ആരിഫ് വിമർശനം ഉന്നയിച്ചു. വെള്ളാപ്പള്ളി ആദ്യം ബിജെപി സ്ഥാനാർഥിക്കെതിരെ പറഞ്ഞു. പിന്നീട് ഇഡിയെ പേടിയെന്ന് വെള്ളാപ്പള്ളി പറഞ്ഞെന്നും എ.എം. ആരിഫ് ജില്ലാ കമ്മിറ്റിയിൽ പറഞ്ഞു.

ജി.സുധാകരന്‍റെ മോദി പ്രശംസയിലും വിമർശനം ഉയർന്നു. ജി. സുധാകരന്‍റെ പേര് പറയാതെയായിരുന്നു വിമർശനം. അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഓമനക്കുട്ടനാണ് വിമർശനമുന്നയിച്ചത്. ആദ്യം പ്രശംസിച്ചിട്ട് പിന്നീട് വ്യാഖ്യാനിച്ചിട്ട് കാര്യമില്ല . മുതിർന്ന നേതാക്കൾക്ക് വാക്കുകൾ പിഴച്ചുകൂട, മാധ്യമങ്ങൾക്ക് വാർത്തയുണ്ടാക്കാൻ അവസരം കൊടുക്കരുതെന്നും സംസ്ഥാന കമ്മിറ്റി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിലും വിമർശനമുയർന്നു. നവകേരള സദസ് വേദിയിൽ മുഖ്യമന്ത്രി തോമസ് ചാഴികാടനെ പരസ്യമായി തിരുത്തിയ നടപടി അനുചിതമായി. മുഖ്യമന്ത്രിയുടെ വാക്കുകൾ കേരളാ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അതൃപ്തിയ്ക്ക് കാരണമായി, പാർട്ടി സെക്രട്ടറിയുടെ പത്രസമ്മേളനങ്ങൾ വിശ്വസിനീയമായിരുന്നില്ല, മന്ത്രിമാരുടെ പ്രകടനം മികച്ചതായിരുന്നില്ല, സ്ഥാനാർഥി നിർണയം പാളി തുടങ്ങിയ വിമർശനങ്ങളാണ് ഉയർന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here