കായംകുളത്ത് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി യുവനേതാവിനെതിരെ ലൈംഗിക ചൂഷണ പരാതി

Advertisement

കായംകുളം. സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി യുവനേതാവിനെതിരെ ലൈംഗിക ചൂഷണ പരാതി. മുൻ ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറിയും
പത്തിയൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പ്രേംജിത്തിനെതിരെയാണ് പരാതി. പ്രേംജിത്ത് ലൈംഗികമായി ചൂഷണം ചെയ്തു വെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം നിർബന്ധിച്ചു എന്നും പരാതിക്കാരിയായ യുവതി പരാതി പൊലീസ് അട്ടിമറിക്കാൻ ശ്രമമെന്നും ആരോപണം. അതേസമയം തനിക്കെതിരെ ഉള്ളത് കള്ളപ്പരാതി എന്ന് പ്രേംജിത്ത്…

യുവതിയുടെ പരാതി ഇങ്ങനെ… പ്രേംജിത്തിന്റെ അമ്മയുടെ പേരിലുള്ള ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യവേ പ്രേംജിത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം നിർബന്ധിച്ചു.
ലൈംഗിക ചൂഷണത്തെ തുടർന്ന് ജോലി ഉപേക്ഷിച്ചു. എന്നാൽ പിന്നീട് കണക്ക് ശരിയാക്കാനെന്ന പേരിൽ സ്ഥാപനത്തിൽ വിളിച്ചു വരുത്തി പൂട്ടിയിട്ടു. ചോദ്യം ചെയ്ത ഭർത്താവിനെ മർദ്ദിച്ചു. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി

കൊടുത്ത മൊഴി അല്ല പോലിസ് രേഖപ്പെടുത്തിയതെന്നും കേസ് അട്ടിമറിക്കാൻ പോലിസ് ശ്രമിക്കുന്നുവെന്നും യുവതി ആരോപിക്കുന്നുണ്ട്. എന്നാൽ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള വകുപ്പുകളിലാണ് കേസെടുത്തതെന്ന് കരിയിലക്കുളങ്ങര സി ഐ അറിയിച്ചു. ഇരുവരും തമ്മിൽ പണമിടപാട് സംബന്ധിച്ചു തർക്കമുണ്ടായിരുന്നു എന്നും പോലീസ് പറഞ്ഞു.
അതേസമയം തനിക്കെതിരായ ആരോപണം കള്ളപ്പരാതിയാണെന്ന് പ്രേം ജിത്ത്.
വിഭാഗീയത ഏറെ സജീവമായ കായംകുളത്ത് നിന്നുമാണ് സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരായ ലൈംഗിക ചൂഷണ പരാതി എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞയാഴ്ച പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജൻ എതിരെ പോലീസ് കാപ്പ ചുമത്തിയത് വിവാദമായിരുന്നു