കല കൊല്ലപ്പെട്ടത് മാന്നാർ വലിയ പെരുംബുഴ പാലത്തിൽ , കൃത്യത്തിൽ അനിൽകുമാർ ഉൾപ്പടെ 4 പ്രതികൾക്കും പങ്കുണ്ടെന്നും റിമാൻഡ് റിപ്പോർട്ട്

Advertisement

ആലപ്പുഴ. മാന്നാറിൽ യുവതി കൊല്ലപ്പെട്ടത് 2009 ഡിസംബർ ആദ്യ ആഴ്ചയെന്നു അന്വേഷണ സംഘത്തിന്റെ നിഗമനം . വിദേശത്തായിരുന്ന അനിൽകുമാർ നാട്ടിൽ എത്തി 5 ദിവസത്തിനുള്ളിൽ കല കൊല്ലപ്പെട്ടു എന്നാണ് സാക്ഷി മൊഴി .കലയുമായി ബന്ധമുണ്ടായിരുന്ന ആലപ്പുഴ കുട്ടംപേരൂർ സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തു .അതേസമയം കല കൊല്ലപ്പെട്ടത് മാന്നാർ വലിയ പെരുംബുഴ പാലത്തിൽ വെച്ചാണെന്നും കൃത്യത്തിൽ അനിൽകുമാർ ഉൾപ്പടെ 4 പ്രതികൾക്കും പങ്കുണ്ടെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു

2009 ഡിസംബർ ആദ്യ ആഴ്ച്ച രാത്രി തട്ടാരമ്പലത്തിനും മാന്നാറിനും ഇടക്കുള്ള വലിയ പെരുംബുഴ പാലത്തിൽ വെച്ചാണ് കല കൊല്ലപ്പെട്ടത് എന്നാണ് നിഗമനം . ഭർതൃ ഗൃഹത്തിൽ നിന്ന് പോയ കല എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്നു . ഒന്നരമാസത്തിനു ശേഷം ഗൾഫിൽ നിന്ന് നാട്ടിലെത്തിയ അനിൽകുമാർ കലയെ എറണാകുളത് പോയി കാണുകയും കൂട്ടി കൊണ്ട്‌ വരികയുമായിരുന്നു .. യാത്രാമധ്യേ ആണ് കൊലപാതകം . കലക്ക് കുട്ടംപേരൂർ സ്വദേശിയുമായി ഉണ്ടായിരുന്ന ബന്ധമാണ് പ്രകോപനത്തിന് കാരണം , അനിൽകുമാർ വിദേശത്തു ആയിരുന്ന സമയത്തു കല ലയുമായുള്ള ബന്ധത്തെ തുടർന്ന് ഇയാളെ കേസിലെ നാലാം പ്രതിയും അനിൽകുമാറിന്റെ സഹോദരനുമായ പ്രദീപ് മർദിച്ചിരുന്നു. കലയുമായുള്ള ബന്ധത്തെ കുറിച്ച് അനിൽകുമാറിനെ പ്രദീപ് അറിയിക്കുകയും ചെയ്തു .

കുട്ടംപേരൂർ സ്വദേശിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു . കേസിലെ മറ്റ്‌ പ്രതികളായ ജിനു ,സോമൻ , പ്രമോദ് എന്നിവർ കലയുടെ മൃത ദേഹം കാണുന്നത് മാന്നാർ ആയിക്കര ജഗ്‌ഷനിൽ വെച്ചാണ് .. കലയെ കൊലപ്പെടുത്തിയതായി അനിൽകുമാർ തന്നോട് പറഞ്ഞെന്നും , മൃതദേഹം കണ്ടെന്നും മുഖ്യ സാക്ഷിയും പരാതിക്കാരനുമായ സുരേഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട് .ബോഡി മറവ്‌ ചെയ്യാനുൾപ്പടെ അനിൽകുമാറിനെ സഹായിചെന്ന്‌ അറസ്റ്റിലായ പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട് .മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത് മാരുതി കാറിൽ അണെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു . രണ്ടാം പ്രതി ജിനു കൊലപ്പെടുത്തിയ സഥലം കാണിച്ചു നൽകാമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ ഉണ്ട് . കഴുത്തു ഞെരിച്ചാണ് കൊലപാതകമെന്നു നിഗമനം എങ്കിലും കൃത്യത്തിനായി ആയുധങ്ങൾ ഉപയോഗിച്ചുട്ടുണ്ടോ എന്ന സംശയവും റിപോർട്ടിൽ പ്രകടിപ്പിക്കുന്നുണ്ട് . ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയരാക്കിയ പ്രതികളെ ശേഷം ചെങ്ങന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി , കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി 6 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു .

അനിൽകുമാറിന്റെ വീട്ടിൽ ഇന്നും പൊലീസ് നടത്തിയ പരിശോധനയിൽ അനിലിന്റെ പാസ്പോർട്ടിന്റെ കോപ്പി, ആധാർകാർഡ് ഉൾപ്പടെ വ്യക്തിഗത വിവരങ്ങൾ അടങ്ങുന്ന രേഖകൾ കണ്ടെത്തി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here