കലയുടെ കൊലപാതകം, പുതിയ വിവരങ്ങള്‍പുറത്ത്,അന്വേഷണ സംഘം വിപുലീകരിച്ചു

Advertisement

ആലപ്പുഴ.മാന്നാറിലെ കലയുടെ കൊലപാതകം ബന്ധിച്ച് . നിർണ്ണായക വിവരങ്ങൾ പുറത്ത്. കൊലപാതകിയെന്ന് പൊലീസ് ആദ്യം സംശയിച്ചത് കലയുടെ ആൺ സുഹൃത്തിനെ. ആലപ്പുഴ കുട്ടമ്പേരൂർ സ്വദേശിയായ ഇയാൾക്കൊപ്പമാണ് കല ഒളിച്ചോടിയത്. ഭർത്താവ് അനിൽകുമാർ വിദേശത്തു ആയിരിക്കുമ്പോൾ ആണ് ഒളിച്ചോടിയത്. ഒളിച്ചോടിയ ഇവർ ആലുവയിൽ മാസങ്ങളോളം താമസിച്ചു. പിന്നീട് ലോറി ഡ്രൈവറായ ഇയാളുമായി പിരിഞ്ഞു.കല എറണാകുളത്തെ ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്തു

നാട്ടിലെത്തിയ ഭർത്താവ് അനിൽ ഇവിടെ നിന്നാണ് മാന്നാറിലേക്ക് കൊണ്ടുപോയത്. മാന്നാറിലേക്കുള്ള യാത്രാ മദ്ധ്യേ ആയിരുന്നു കൊലപാതകം. ഇപ്പോൾ കുവൈറ്റിൽ ജോലി ചെയ്തിരുന്ന കുട്ടൻപേരൂർ സ്വദേശിയെ കഴിഞ്ഞ ആഴ്ച പൊലീസ് നാട്ടിലെത്തിച്ചു. ചോദ്യം ചെയ്യലിൽ ഇയാൾക്ക് പങ്കില്ല എന്ന് ബോധ്യപ്പെട്ടത്തോടെ വെറുതെ വിട്ടു. ഭർത്താവ് അനിലിലേക്ക് എത്താൻ പൊലീസ് വൈകിയത് ആൺ സുഹൃത്താണ് കൊലക്ക് പിന്നിൽ എന്ന സംശയത്തിൽ

ഭർത്താവ് അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വൈകിയത് ഇതിനാൽ. കലയുടെ തിരോധാനം കൊലപാതകം ആണെന്ന പരാതിയായിരുന്നു പോലീസിന് രണ്ടുമാസം മുൻപ് ലഭിച്ചത്. മുഖ്യസാക്ഷി സുരേഷിന്റെ മൊഴി ലഭിച്ചതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടായത്. മുഖ്യ സാക്ഷി സുരേഷിന്റെ മൊഴിയിൽ നിന്നാണ് ഭർത്താവ് അനിലിലേക്കും മറ്റു പ്രതികളിലേക്കും പൊലീസ് എത്തിയത്.

ഇതിനിടെ ഒന്നാം പ്രതി അനിൽ ഇസ്രയേലിൽ ആശുപത്രിയിൽ എന്ന് സൂചന. രക്തസമ്മർദ്ദം കൂടിയെന്നും മൂക്കിൽ നിന്ന് രക്തം വന്നെന്നും വിവരം. ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാർ വിവരം കുടുംബത്തെ അറിയിച്ചതായി വിവരം. അനിൽ സ്വയം നാട്ടിലെത്തിയില്ലെങ്കിൽ, നാട്ടിലെത്തിക്കാൻ ഒട്ടേറെ കടമ്പകളുണ്ട്. അന്വേഷണ സംഘം വിപുലീകരിച്ചു. അന്വേഷണത്തിന് 21 അംഗ പോലീസ് സംഘം. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് വിപുലീകരണം. അന്വേഷണത്തിന് നേരിട്ട് നേതൃത്വം നൽകുന്നത് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ തന്നെ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here