ഓട്ടോ മൊബൈൽ സ്പെയർ പാർട്‌സ് കമ്പനിയിൽ ഉണ്ടായ തീപിടുത്തത്തിൽ യുവാവിന്റെ ദാരുണാന്ത്യം സഹപ്രവര്‍ത്തകരെ ഞെട്ടിച്ചു

Advertisement

തൃശ്ശൂർ. മുളങ്കുന്നത്തുകാവ് കോക്കുളങ്ങരയിൽ ഓട്ടോ മൊബൈൽ സ്പെയർ പാർട്‌സ് കമ്പനിയിൽ ഉണ്ടായ തീപിടുത്തത്തിൽ യുവാവിന്റെ ദാരുണാന്ത്യം സഹപ്രവര്‍ത്തകരെ ഞെട്ടിച്ചു. പാലക്കാട് സ്വദേശി 22 വയസ്സുള്ള നിബിനാണ് തീപിടുത്തത്തിൽ വെന്തു മരിച്ചത്. ഇന്നലെ വൈകുന്നേരം വെൽഡിങ് ജോലികൾ നടക്കുന്നതിനിടെ ഏഴുമണിയോടെ തീപിടിക്കുകയായിരുന്നു.

നിബിനും നാല് സുഹൃത്തുക്കളും ചേർന്ന് തീ കെടുത്താൻ ശ്രമിച്ചെങ്കിലും പൊടുന്നനെ പൊട്ടിത്തെറിച്ചു. ബാക്കി നാല് സുഹൃത്തുക്കൾ പുറത്തുചാടി എങ്കിലും പരുക്കേറ്റതിനാലാവാം നിബിന്‍ അകത്ത് കുടുങ്ങുകയായിരുന്നു. പിന്നീട് ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയ ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് നിബിന്റെ മൃതദേഹം പുറത്തെടുത്തത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സ്ഥാപനത്തിൽ കോടികളുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. സ്ഥാപനത്തിലെ അഗ്നി രക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത അപകടത്തിന്റെ തോത് വർദ്ധിപ്പിച്ചു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം .

Advertisement