സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന രണ്ടേ മുക്കാൽ കോടി രൂപയുടെ ഭക്ഷ്യ ധാന്യങ്ങൾ കാണാനില്ല

Advertisement

മലപ്പുറം. തിരൂരിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന രണ്ടേ മുക്കാൽ കോടി രൂപയുടെ ഭക്ഷ്യ ധാന്യങ്ങൾ കാണാനില്ല.ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ആണ് കണ്ടെത്തൽ.സംഭവത്തിൽ എട്ട് സപ്ലൈക്കോ ജീവനക്കാരെ സസ്‌പെന്റ് ചെയ്തു.ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഗോഡൗൺ ഓഫീസർ ഇൻചാർജിനെ ഓഫീസിൽ പൂട്ടിയിത്ത് പ്രതിഷേധിച്ചു

തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈക്കോ എൻഎഫ്എസ്എ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 2,78,74,579 രൂപയുടെ ഭക്ഷ്യ ധാന്യങ്ങൾ ആണ് കാണാതായത്.ഇക്കഴിഞ്ഞ ഏപ്രിലിൽ സ്റ്റോക്ക് വെരിഫിക്കേഷനിൽ ആണ് ഇക്കാര്യം വ്യക്തമായത്.പിന്നാലെ എൻഎഫ്എസ്എ മാനേജർ ,കോഴിക്കോട് സപ്ലൈകോ ഓഫീസിലെ സീനിയർ സൂപ്രണ്ട് തുടങ്ങിയ പരിശോധനയിൽ സാധനങ്ങളുടെ കുറവ് ഉറപ്പായി.സപ്ലൈകോ ഡിപ്പോ മാനേജർ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കല്പഞ്ചേരി പൊലിസിൽ പരാതി നൽകി.എട്ട് ജീവനക്കാർക്ക് എതിരെ കല്പഞ്ചേരി പൊലീസ് കേസ് എടുത്തു.എട്ട് പേരെയും സപ്ലൈകോ സസ്‌പെന്റ് ചെയ്തു.രണ്ടോ മൂന്നോ വര്ഷത്തിനിടെയാണ് ഇത്രയധികം സാധനങ്ങൾ കാണാതായതെന്നാണ് പോലീസിന്റെ നിഗമനം.ഒരു വര്ഷം ശരാശരി 14,000 ലോഡ് ഭക്ഷ്യ ധാന്യങ്ങൾ കൊണ്ട് പോകുന്നുണ്ട്.ഇതിന്റെ മറവിൽ കടത്തിക്കൊണ്ട് പോയതാണോ എന്ന് പരിശോധിക്കുന്നുണ്ട്.താനൂർ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിൽ സപ്ലൈക്കോ ഗോഡൗണിൽ പരിശോധന നടത്തി.വരും ദിവസങ്ങളിൽ ജീവനക്കാരെ ചോദ്യം ചെയ്യും.ഭക്ഷ്യ ധാന്യങ്ങൾ കാണാതായ സംഭവത്തിൽ മുസ്ലിം യൂത്ത് ലീഗ് സപ്ലൈക്കോ ഗോഡൗൺ ഓഫീസർ ഇൻ ചാർജിനെ ഓഫീസിൽ പൂട്ടിയിട്ടു പ്രതിഷേധിച്ചു

ജീവനക്കാരെ സസ്‌പെന്റ് ചെയ്ത് ബലിയാട് ആക്കുകാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം എന്നുമാണ് യൂത്ത് ലീഗ് ആവശ്യം

Advertisement