സഹായം ഇനി ആര്‍ക്ക്, അഞ്ജന ഇന്നു മണ്ണിലേക്ക് മടങ്ങും

Advertisement

കൊച്ചി. വേങ്ങൂരിൽ മഞ്ഞപിത്തം ബാധിച്ച്
മരിച്ച അഞ്ജന ചന്ദ്രന്റെ മൃതദേഹം ഇന്ന് സാംസ്‌കരിക്കും. 11മണിക്ക് സ്വവസതിയിലാണ് സംസ്കാരം. മഞ്ഞപിത്തം ബാധിച്ച് 75 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ അഞ്ജന ഇന്നലെ 3.30 ഓടെയാണ് മരിച്ചത്.

25 ലക്ഷത്തോളം കുടുംബം ചികിത്സയ്ക്കായി ചെലവാക്കിയിട്ടും സര്‍ക്കാര്‍ നയാപൈസ ധനസഹായം നല്‍കിയിട്ടില്ല. വാട്ടര്‍ അതോറിറ്റി പമ്പ് ചെയ്ത വെള്ളത്തില്‍നിന്ന് ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം 250ലേറെപ്പേരെ ബാധിച്ചെങ്കിലും സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല എന്ന ആക്ഷേപത്തിനിടയിലാണ് അഞ്ജനയുടെ മരണം.


ചികിത്സ സഹായത്തിനായി ആരോഗ്യവകുപ്പിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്ന്
കുടുംബം പരാതി ഉന്നയിച്ചിരുന്നു. മഞ്ഞപ്പിത്തം പടർന്ന് പിടിച്ചതിനെ തുടർന്ന് മൂന്നു മരണമാണ് വേങ്ങൂരിൽ റിപ്പോർട്ട്‌ ചെയ്തത്.

Advertisement