നഗര വാരിധി നടുവില്‍,ആമയിഴഞ്ചാൻ തോട്ടിൽ ജോയിക്കായുള്ള തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക്

Advertisement

തിരുവനന്തപുരം. ആമയിഴഞ്ചാൻ തോട്ടിൽ വീണ മാരായമുട്ടം സ്വദേശി എന്‍ ജോയിക്കായുള്ള തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക്. രക്ഷാപ്രവർത്തനത്തിന് ആയി ഇന്നലെ രാത്രി നേവി സംഘം സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെ സോണാർ ഉപയോഗിച്ചുള്ള പരിശോധന നേവി ആരംഭിക്കും.

തോട്ടിലെ ദൃശ്യങ്ങളും ശേഖരിച്ച ശേഷമാകും മറ്റു പരിശോധനകളിലേക്ക് സംഘം കടക്കുക. ഫയർ ഫോഴ്സിൻ്റെ സ്കൂബാ സംഘവും രാവിലെ തന്നെ പരിശോധന തുടങ്ങും. ഇന്നലെ റെയിൽവേ സ്റ്റേഷന് ഉള്ളിലുള്ള മാൻ ഹോളുകൾ ഫ്ലഷ് ചെയ്ത് ടണലിലെ മാലിന്യം പുറത്ത് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വർഷങ്ങളായുള്ള മാലിന്യം ടണലിൽ തങ്ങി നിൽക്കുന്നു എന്നാണ് സ്‌കൂബാ സംഘം ഇന്നലെ അറിയിച്ചത്. ഇന്ന് മൈനർ ഇറിഗേഷൻ വിഭാഗം തോട്ടിൽ തടയണ കെട്ടി വെള്ളം ശക്തിയായി കടത്തിവിട്ട് മാലിന്യം പുറത്തേക്ക് തള്ളാൻ ശ്രമം നടത്തും. അതെ സമയം അപകടത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ തിരുവനന്തപുരം കോർപ്പറേഷനും ദക്ഷിണ റെയിൽവേയും തമ്മിലുള്ള പോര് തുടരുകയാണ്.

Advertisement