ജോയിയുടെ മൃതദേഹം കണ്ടെത്തി

Advertisement

തിരുവനന്തപുരം: മാലിന്യ മലകൾക്കിടയിൽ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായി തിരച്ചിൽ പുനരാരംഭിക്കുന്നതിനിടെ മൃതദേഹം തകരപ്പറമ്പ് കനാലിൽ പൊങ്ങി.ജോയി വീണതിൻ്റെ 600 മീറ്റർ മറിയാണ് ടണലിന് പുറത്തെ കാനാലിൽ 47 മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ശനിയാഴ്ചയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്‍വേയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയി.

Advertisement