തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി വീണ്ടും ലിഫ്റ്റില്‍ കുടുങ്ങി, ഇത്തവണ ഡോക്ടര്‍ സഹിതം

Advertisement

തിരുവനന്തപുരം. മെഡിക്കല്‍ കോളേജില്‍ രോഗി വീണ്ടും ലിഫ്റ്റില്‍ കുടുങ്ങി. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ ഉള്‍പ്പടെയാണ് അകപ്പെട്ടത്. പൊലീസെത്തി ഇരുവരെയും പുറത്തെത്തിച്ചു. മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രണ്ടു ദിവസം കിടന്നത് മരണം മുന്നില്‍ കണ്ടെന്ന് രവീന്ദ്രന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ഇന്ന് ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ ലി്ഫ്റ്റില്‍ വനിതാ ഡോക്ടറും രോഗിയും കുടുങ്ങിയത്. പൊലീസെത്തിയ ശേഷമാണ് ഇരുവരേയും പുറത്തെത്തിച്ചത്. വീഴ്ച ആവര്‍ത്തിച്ചതോടെ ആശുപത്രിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നു

അതിനിടെ മരണത്തെ മുന്നില്‍ കണ്ടാണ് ലിഫ്റ്റില്‍ 42 മണിക്കൂര്‍ കഴിഞ്ഞതെന്ന് ശനിയാഴ്ച ലിഫ്റ്റില്‍ അകപ്പെട്ട രവീന്ദ്രന്‍ നായര്‍ പറഞ്ഞു. രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോള്‍ മരണക്കുറിപ്പ് എഴുതി. ലിഫ്റ്റിലെ അലാം സ്വിച്ച് പലവട്ടം അമര്‍ത്തിയെങ്കിലും ആരും എത്തിയില്ല.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ എത്തി രവീന്ദ്രന്‍ നായരെ കണ്ടു. സംഭവത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മിഷന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി

Advertisement