ആമ ഇഴഞ്ചാന്‍ മാലിന്യം , സര്‍ക്കാരും നഗരസഭയും റെയില്‍വേക്കെതിരെ, റെയില്‍വേ കൈകഴുകി, സര്‍ക്കാരും നഗരസഭയും റെയില്‍വേക്കെതിരെ

Advertisement

തിരുവനന്തപുരം. റെയിൽവേ പരിധിയിലുള്ള ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി അപകടത്തിൽപ്പെട്ടു മരിച്ച സംഭവത്തിൽ വീണ്ടും കൈകഴുകി റെയിൽവേ. റെയിൽവേ
അല്ല മാലിന്യം തള്ളിയതെന്നും,കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ നിയമപരമായി
മാത്രമേ കാര്യങ്ങൾ ചെയ്യാൻ കഴിയുകയുള്ളൂവെന്നും റെയിൽവേ ഡിവിഷണൽ മാനേജർ മനീഷ്
ധാപ്ലിയാൽ പ്രതികരിച്ചു.അതേ സമയം ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ നീക്കം ചർച്ച ചെയ്യാൻ
മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.

റെയിൽവേ കരാർ നൽകിയതിന്റെ അടിസ്ഥാനത്തിൽ നടന്ന ജോലിക്കിടെയായിരുന്നു എൻ.ജോയ്
റെയിൽവേ പരിധിയിലെ ആമയിഴഞ്ചാൻ തോട്ടിൽ വീണു മുങ്ങി മരിച്ചത്.കരാർ നൽകി മാലിന്യം
നീക്കാൻ പ്രവർത്തികൾ ആരംഭിച്ചിട്ടും ജോയിയുടെ മരണത്തിൽ ഉത്തരവാദിത്തമില്ലെന്നാണ് റെയിൽവേയുടെ ആവർത്തിച്ചുള്ള വാദം. റെയിൽ പരിധിയിലേക്ക് മാലിന്യം ഒഴുകി എത്തിയതാണ്.അത് തടയാൻ റെയിൽവേ ഷട്ടറുകൾ സ്ഥാപിച്ചിരുന്നു.ജോയ് കരാർ തൊഴിലാളി ആയത്തിനാൽ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിൽ നിയമപരമായി മാത്രമേ കാര്യങ്ങൾ ചെയ്യാൻ കഴികയുള്ളുവെന്നു ഡിവിഷണൽ റീജിയണൽ മാനേജർ മനീഷ് ധാപ്ലിയാൽ

മാലിന്യ നീക്കവും റെയിൽവേയുമായുള്ള തർക്കവും ഉൾപ്പടെ വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാനാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്ക് ഓൺലൈൻ ആയാണ് യോഗം ചേരുക.ഏഴു വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും,മേയറും,ചീഫ് സെക്രട്ടറിയും,റെയിൽവേ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.ഗവർണർ ആരിഫ് മുഹമ്മദ് ഖാനും,
മന്ത്രി വി ശിവൻകുട്ടിയും എൻ.ജോയിയുടെ വീട് സന്ദർശിച്ചു.റെയിൽവേയും നഗരസഭയും വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളണമെന്നു ഗവർണർ പ്രതികരിച്ചു .കുടുംബത്തിനുള്ള ധനസഹായം സംബന്ധിച്ച് നാളത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

അതേ സമയം ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു എം.പി മാരായ എ.എ റഹീം,കൊടിക്കുന്നിൽ സുരേഷ് എന്നിവർ കേന്ദ്രത്തിനു കത്ത് നൽകി.നിസ്സഹകരണത്തിൽ പ്രതിഷേധിച്ചു നാളെ ഡിവൈഎഫ്ഐ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.

Advertisement