വധശ്രമത്തിന് സമാനമാണ് മാലിന്യങ്ങൾ തള്ളുന്നതെന്ന് ഹൈക്കോടതി

Advertisement

കൊച്ചി. വധശ്രമത്തിന് സമാനമാണ് മാലിന്യങ്ങൾ തള്ളുന്നതെന്ന് ഹൈക്കോടതി. പേരണ്ടൂർ കനാൽ മാലിന്യപ്രശ്നത്തിൽ കൊച്ചി കോർപറേഷന് വിമർശനം. നടപ്പാതകളിലെ ഫ്ലക്സ് നീക്കത്തതിനും കടുത്ത ശാസന.

ആമഴയിഞ്ചാൻ തോടിൽ ജോയിക്ക് സംഭവിച്ച അപകടം മാലിന്യനിർമാർജനത്തിൽ കണ്ണുതുറക്കാൻ വഴിവെക്കണമെന്ന് പറഞ്ഞ കോടതി പേരണ്ടൂർ കനാൽ നവീകരണം വൈകുന്നതിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു.
കനാലിൽ മാലിന്യ നിക്ഷേപിക്കുന്നവർക്കെതിരെ എന്തു നടപടിയാണ് സ്വീകരിച്ചത്. കോർപ്പറേഷന് കാര്യമായ മറുപടിയിൽ നിന്നും കോടതിയുടെ പരിഹാസം. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് മാത്രമായിരുന്നു കോർപ്പറേഷന്റെ മറുപടി.

കമ്മട്ടിപ്പാടത്തെ കല്ലിങ്കൽ പുനർനിർമ്മിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. റോഡുകളിലെ അനധികൃത ഫ്ലക്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പറഞ്ഞ കോടതി ഇടയിടാക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ഓർമിപ്പിച്ചു. കേസ് അടുത്താഴ്ച വീണ്ടും പരിഗണിക്കും.

Advertisement