എസ്പി എംജെ സോജന് ഐപിഎസ് നൽകുന്നതിനെതിരെ വാളയാറിലെ പെൺകുട്ടികളുടെ മാതാവ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു

Advertisement

കൊച്ചി.വാളയാറിൽ പെൺകുട്ടികളുടെ മാതാവ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി എം.ജെ. സോജന് ഐ.പി.എസ് നൽകുന്നതിനെതിരെയാണ് കോടതിയലക്ഷ്യ ഹർജി. ഉദ്യോഗസ്ഥന് ഐ പി എസ് നൽകുന്നതിൽ സർക്കാർ ഇന്‍റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് തന്നെക്കൂടി കേൾക്കണമെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവ് നടപ്പായില്ലെന്നാണ് ആക്ഷേപം. വിഷയത്തിൽ തീരുമാനമെടുക്കും മുൻപ് വാളയാർ പെൺകുട്ടികളുടെ മാതാവിനെക്കൂടി കേൾക്കണമെന്ന് കഴിഞ്ഞവർഷം സെപ്റ്റംബർ 25ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാറിന്റെയടക്കം വിശദീകരണം തേടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി വരുന്ന 24ന് പരിഗണിക്കാൻ മാറ്റി.

Advertisement