ബാർ ജീവനക്കാരിയെ വനിതാ കൗൺസിലർ മർദ്ദിച്ചെന്ന് പരാതി

Advertisement

കൊച്ചി.വൈറ്റിലയിൽ ബാർ ജീവനക്കാരിയെ കൗൺസിലർ മർദ്ദിച്ചെന്ന് പരാതി. വൈറ്റില വാർഡ് കൗൺസിലർ സുനിത ഡിക്സൺ എതിരെയാണ് ആരോപണം.
പരാതി തള്ളി കൗൺസിലർ കയ്യേറ്റം നീക്കി തോട് നവീകരിക്കാൻ പോയതാണെന്ന് വിശദീകരണം. തർക്കത്തിന്റെ ദൃശ്യങ്ങൾ പുറത്ത്.

വൈറ്റിലയിലെ ആർട്ടിക് ബാർ ജീവനക്കാരും – ആർഎസ്പി കൗൺസിലർ സുനിത ഡിക്സണും
തമ്മിലായിരുന്നു തർക്കം. കൗൺസിലർ അസഭ്യവർഷം നടത്തിയെന്നും വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച തന്റെ
കൈപിടിച്ച് തിരിച്ചു എന്നുമാണ് ബാർ ജീവനക്കാരിയുടെ പരാതി. കൗൺസിലർക്ക് കൈക്കൂലി നൽകാത്തതാണ് വൈരാഗ്യത്തിന് കാരണമെന്നും ആക്ഷേപമുണ്ട്.

കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ തന്നെ
ബാർ ജീവനക്കാർ മർദ്ദിച്ചു എന്നാണ് കൗൺസിലറുടെ പരാതി.

തോടിന് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലാബുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ നാളെ ഹോട്ടലിന് നോട്ടീസ് നൽകും. ഇരു കൂട്ടരും നൽകിയ പരാതിയിൽ വിശദമായി അന്വേഷിച്ചു നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Advertisement