20 കോടിതട്ടി മുങ്ങിയ ധന്യമോഹന്‍ ഓണ്‍ലൈന്‍ റമ്മിക്ക് അടിമ

Advertisement

തൃശ്ശൂർ. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടി മുങ്ങിയ ധന്യമോഹന്‍ ഓണ്‍ലൈന്‍ റമ്മിക്ക് അടിമ.വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി 20 കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ കൊല്ലം തിരുമുല്ലവാരം സ്വദേശിനി ധന്യ മോഹനെതിരെയാണ് പരാതി. രണ്ടുകോടിവരെ റമ്മികളിച്ചത് സംബന്ധിച്ച ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തലിലെ ചോദ്യങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കിയിട്ടില്ല. അടുത്തിടെ വന്‍ വിലയ്ക്ക് പ്രോപ്പര്‍ട്ടി വാങ്ങാന്‍ ശ്രമിച്ചതായും കണ്ടെത്തി.


അഞ്ചുവർഷമായി വിവിധ വ്യാജ അക്കൊണ്ടുകളിലേക്ക് വായ്പയായാണ് ധന്യ മോഹൻ പണം മാറ്റിയത്. 18 വർഷത്തോളം സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന ധന്യ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്നു. ഡിജിറ്റൽ പേർസണൽ ലോൺ എന്നപേരിൽ കുടുംബങ്ങളുടെ അക്കൊണ്ടുകളിലേക്കായിരുന്നു ധന്യ പണം മാറ്റിയിരുന്നത്. സംഭവത്തിൽ വലപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണസംഘമാകും കേസ് അന്വേഷിക്കുക. ഓഡിറ്റിൽ തട്ടിപ്പ് കണ്ടെത്തിയതോടെ യുവതി ഒളിവിൽ പോവുകയായിരുന്നു. ബന്ധുക്കളുടെ അടക്കം അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ യുവതിക്കും ബന്ധുക്കൾക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബന്ധുക്കളും ഒലിവില്‍പോയിരിക്കയാണ്. ഇവര്‍ രാജ്യം വിടുമെന്ന സൂചനയും പൊലീസിന് ലഭിച്ചു.

Advertisement