ബെയിലി പാലത്തിനു പുറമേ മറ്റൊരു പാലം കൂടി നിർമ്മിച്ചു

Advertisement

ചൂരൽ മല. ദുരന്ത മേഖലയില്‍ സൈന്യത്തിന്റെ 190 അടി നീളമുള്ള ബെയിലി പാലത്തിനു പുറമേ മറ്റൊരു പാലം കൂടി നിർമ്മാണം തുടങ്ങി.ബെയിലി പാലത്തിന് സമാന്തരമായാണ് രാത്രിയും പാലം നിർമ്മാണം പുരോഗമിക്കുന്നത്. നേരത്തെ സൈന്യം തയ്യാറാക്കിയ താൽക്കാലിക പാലം ഇന്ന് മലവെള്ളപ്പാച്ചിലിൽ മുങ്ങിയിരുന്നു. രക്ഷാപ്രവർത്തകർ അടക്കമുള്ളവർക്ക് നടന്നു പോകാൻ കഴിയുന്ന ചെറിയ പാലമാണ് നിർമ്മിക്കുന്നത്. 190 അടി നീളമുള്ള ബെയിലി പാലം ഇന്ന് വൈകിട്ടോടെ നിർമ്മാണം പൂർത്തിയാകും
മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ 3 സ്സിഫർ ഡോഗുകളും ദൗത്യ സംഘത്തിനൊപ്പമുണ്ട്.


ഇതുവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞത് 1600 ഓളം പേരെ. മരണസംഖ്യ ഉയർന്നേക്കും.വയനാട് ആകെ തുറന്നത് 82 ദുരിതാശ്വാസ ക്യാമ്പുകൾ. ക്യാമ്പുകളിൽ കഴിയുന്നത് 8000 അധികം പേർ. ബെയിലി പാലത്തിന് സമാന്തരമായി 60 അടി നീളത്തിൽ മറ്റൊരു നട പാലം കൂടി. രക്ഷാപ്രവർത്തകർക്ക് സഞ്ചരിക്കാനാണ് ഈ പാലം. നിർമ്മാണം നടത്തിയത് സൈന്യത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി. ഇന്നലെ രാത്രി ഒരു മണ്ണുമാന്തിയന്ത്രം കൂടി മുണ്ടക്കൈയിൽ എത്തിച്ചു. ഇതുവരെ എത്തിക്കാനായത് നാല് യന്ത്രങ്ങൾ
ഇന്ന് കൂടുതൽ മണ്ണ് മാന്തിയന്ത്രങ്ങൾ സജ്ജമാക്കും.

Advertisement